അഭിമന്യു വധ കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ .അതേസമയം അവധി അപേക്ഷ നൽകിയതിനാൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായില്ല. പക്ഷേ സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോൺ രേഖകൾ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിച്ചു.എന്നാല്‍ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകാമെന്നും ഫോൺ വിളികളുടെ വിശദാംശങ്ങൾ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കോടതിയിൽ സമർപിച്ച സിസിടിവി ദ്യശ്യങ്ങളും നൽകാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.എന്നാല്‍ ഇക്കാര്യങ്ങൾ വിചാരണ വേളയിൽ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് ആഗസ്റ്റ് 21 ന് വീണ്ടും പരിഗണിക്കും.
Discussion about this post