1999ൽ കാർഗിലിൽ സംഭവിച്ചതു പോലെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ പാകിസ്ഥാൻ ധൈര്യപ്പെടില്ലെന്ന് കരസേന മേധാവി. നുഴഞ്ഞു കയറ്റത്തിന്റെ അനന്തരഫലങ്ങൾ പാകിസ്ഥാൻ കണ്ടതാണെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ സായുധ സേന കർശന നിരീക്ഷണം നടത്തുകയാണ് കാർഗിൽ യുദ്ധത്തിന്റെ 20ാം വർഷത്തിൽ ഓപ്പറേഷൻ വിജയിനെ അനുസ്മരിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ അതിർത്തിയിലെ എല്ലാ പ്രദേശങ്ങളെയും സംരക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ നിരീക്ഷണ സംഘം കർശന നിരീക്ഷണം നടത്തുകയും പ്രദേശങ്ങളിൽ പതിവായി പട്രോളിങ്ങ് നടത്തുകയും ചെയ്യുന്നുണ്ട്.വരും ദിവസങ്ങളിൽ മാത്രമല്ല വർഷങ്ങളിലും ഇന്ത്യയിൽ നുഴഞ്ഞു കയറാൻ പാകിസ്ഥാൻ ധൈര്യപ്പെടില്ല.
Discussion about this post