ബിഷ്‌കെക്: വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ആക്രമണത്തെ തുടർന്ന് സഹായമഭ്യർത്ഥിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ പുറത്ത്. ബിഷ്‌കെക്കിലെ കഫേയിൽ ഒളിച്ചിരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ എംബസി ജീവനക്കാരനെ വിളിച്ച് സഹായമഭ്യർത്ഥിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എക്‌സിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.
‘ഞങ്ങൾ ബിഷ്‌കെക്കിലെ ഒരു കഫേയിൽ ഒളിച്ചിരിക്കുകയാണെന്ന് യുവാക്കളിലൊരാൾ ഫോണിലൂടെ ചോദിക്കുന്നത് വീഡിയോയിൽ കാണാം. കിർഗിസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടിക്രമങ്ങളെ കുറിച്ചും എംബസി ജീവനക്കാരനോട് വിദ്യാർത്ഥി ചോദിക്കുന്നുണ്ട്. അർദ്ധരാത്രിയായതിനാൽ ഇപ്പോൾ എന്തെങ്കിലും ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്നും എംബസി ജീവനക്കാരൻ പറയുന്നു.
അതേസമയം, ആക്രമണത്തിന്റെ സാഹചര്യത്തിൽ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർത്ഥികൾ താമസസ്ഥലങ്ങളിൽ തന്നെ കഴിയണമെന്ന് കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ 055571ൾ100041 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും എംബസി നിർദേശിച്ചു.
Discussion about this post