ജമ്മുകാശ്മീരിലെ സ്ഥിതി ഗതികളെ കുറിച്ച് യു.എൻ അവകാശ റിപ്പോർട്ടിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നേരത്തെയുളള തെറ്റായതും പ്രചോദിതവുമായ വിവരണത്തിന്റെ തുടർച്ചയാണിത്. ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിക്കുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ജനീവ ആസ്ഥാനമായുളള യു.എൻ മനുഷ്യാവകാശ കമ്മീഷണറുടെ (ഒ.എച്ച്.സി.എച്ച്.ആർ) ഓഫീസ് കഴിഞ്ഞ വർഷം കാശ്മീരിനെ കുറിച്ചുളള ആദ്യത്തെ റിപ്പോർട്ട് പുറത്തിറക്കി. ഇതിന് ശേഷമാണ് 2018 ലെ റിപ്പോർട്ടിന്റെ അപ്‌ഡേറ്റ് തിങ്കളാഴ്ച പുറത്തിറക്കിയത്. പാക്കിസ്ഥാൻ ഉന്നയിച്ച നിരവധി ആശങ്കകൾ പരിഹരിക്കുന്നതിന് ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
യു.എൻ രക്ഷാ സമിതിയുടെ നിലപാടുകളുമായി തികച്ചും വ്യത്യാസമുണ്ട്. റിപ്പോർട്ട് അതിർത്തി കടന്നുളള ഭീകരതയുടെ പ്രധാന പ്രശ്‌നത്തെ അവഗണിക്കുന്നു. തീവ്രവാദത്തിന് നിയമസാധുത നൽകുന്നതായും തോന്നുന്നു. യു.എൻ രക്ഷാസമിതി പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.തുടർന്ന് പാകിസ്ഥാൻ ആസ്ഥാനമായുളള തീവ്രവാദിയായ മസൂദ് അസ്ഹറിനെ വിലക്കി.
2018 മെയ് മുതൽ 2019 ഏപ്രിൽ വരെ കാശ്മീരിലും പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിലും റിപ്പോർട്ട് ചെയ്യപ്പെട്ട സിവിലയൻ അപകടങ്ങൾ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും യു.എൻ മനുഷ്യാവകാശ സമിതിയോട് പറഞ്ഞു.
റിപ്പോർട്ടിലെ വാദങ്ങൾ ഇന്ത്യയുടെ പരമാധികാരവും പ്രദേശിക സമഗ്രതയും ലംഘിക്കുന്നതാണെന്നും അതിർത്തി കടന്നുള്ള ഭീകരതയുടെ പ്രധാന പ്രശ്നത്തെ അവഗണിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ വാദിച്ചു.
പാക്കിസ്ഥാനിൽ നിന്ന് വർഷങ്ങളായി അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ സൃഷ്ടിച്ച സാഹചര്യം അതിന്റെ കാരണത്തെക്കുറിച്ച് പരാമർശിക്കാതെ വിശകലനം ചെയ്തിരിക്കുകയാണെന്ന് കുമാർ പറഞ്ഞു.
Discussion about this post