ഭരണ പ്രതിസന്ധി തുടരുന്നതിനിടെ കർണ്ണാടകത്തിൽ നിർണ്ണായക നീക്കങ്ങൾക്ക് ഒരുങ്ങി ബി.ജെ.പി. ഇതു വരെ പരസ്യ നീക്കങ്ങളൊന്നും നടത്താതിരുന്നു ബി.ജെ.പി എം.എൽ.എമാരുടെ രാജി വൈകിപ്പിക്കുന്നതിൽ ബുധനാഴ്ച പ്രതിഷേധിക്കും.
ഇതുകൂടാതെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ഗവർണർ വജുഭായ വാലയെ കാണും.
കർണ്ണാടക സർക്കാർ ന്യൂനപക്ഷമായെന്നും കുമാരസ്വാമി സ്ഥാനമൊഴിയണമെന്നും ബി.ജെ.പി ശക്തമായി ആവശ്യപ്പെടും. അയോഗ്യത ഭീഷണി മുഴക്കിയുളള കോൺഗ്രസിന്റെ തന്ത്രങ്ങളെ മറികടക്കാനാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ആർ.അശോക്, മുൻ സ്പീക്കർ കെ.ജി.ബൊപ്പയ്യ എന്നിവർ മുബൈയിലെ ഹോട്ടലിൽ എത്തി വിമതരെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.
വിമതരുടെ രാജി സ്വീകരിക്കുന്ന സ്പീക്കറുടെ നടപടിയെ ബി.ജെ.പി ചോദ്യം ചെയ്യും. ബുധനാഴ്ച വൈകീട്ട് സ്പീക്കറെ പാർട്ടി എം.എൽ.എമാരുടെ സംഘം കാണും. അതേസമയം പ്രതീക്ഷ കൈവിടാതെ കോൺഗ്രസ് ചർച്ചകൾ തുടരുകയാണ്. ഡി.കെ.ശിവകുമാർ ബുധനാഴ്ച ഉച്ചയ്ക്ക് മുബൈയിൽ സ്വതന്ത്രരെയും വിമത എം.എൽ.എമാരെയും കാണും
Discussion about this post