കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്ന് കോടതി ചോദിച്ചു. കോളേജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമായാണോയെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആരാഞ്ഞു.ക്യാംപസിനുള്ളില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.
മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗവേണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയുമോ എന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.
ഇതിനിടെ കോളേജില്‍ അഭിമന്യുവിന്റെ സ്മാരം നിര്‍മ്മിച്ചത് അനധികൃതമെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ സമ്മതിച്ചു .സ്മാരം നിര്‍മ്മിച്ചതിന് ശേഷമാണ് അനുമതിക്കായി കോളേജ് ഗവേണിംഗ് കൗണ്‍സിലിനെ സമീപിച്ചതെന്നും സ്റ്റേറ്റ് അറ്റോര്‍ണി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പൊതു സ്ഥലത്തെ ഇത്തരം സ്മാര നിര്‍മ്മാണം സര്‍ക്കാറിന്റെ പോളിസി ആണോ എന്നും കോടതി ചോദിച്ചു. അടുത്ത മാസം 9നകം കോളേജ് പ്രിന്‍സിപ്പാള്‍, ഗവേണിംഗ് കൗണ്‍സില്‍, പോലീസ് മേധാവി എന്നിവരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.
അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികഞ്ഞ ജൂലൈ രണ്ടിനാണ് കാമ്പസില്‍ നിര്‍മിച്ച സ്തൂപം അനാച്ഛാദനം ചെയ്തത്.
സര്‍ക്കാര്‍ കോളേജിലെ ഭൂമി കൈയേറി ഒരു വിദ്യാര്‍ഥി സംഘടന നിര്‍മാണങ്ങള്‍ നടത്തുന്നത് എന്നു കാണിച്ചാണ് കെ.എസ്.യു ആണ് കോടതിയെ സമീപിച്ചത്.മഹാരാജാസ് കോളേജില്‍ അഭിമന്യു സ്മാരക സ്തൂപം പണിയാന്‍ എസ്.എഫ്.ഐ. സംഘടനാപരമായി തീരുമാനമെടുത്തിട്ടില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അഭിമന്യുവിനെ ഒരു വികാരമായി കാണുന്ന മഹാരാജാസിലെ വിദ്യാര്‍ഥികളാണ് അവിടെ സ്തൂപം പണിയുന്നതെന്നായിരുന്നു വിശദീകരണം
്
Discussion about this post