ലഖ്നൗ: ‘ജയ് ശ്രീറാം’ വിളിക്കാത്തതിന് മദ്രസ്സ വിദ്യാർത്ഥികളെ തല്ലിയെന്ന ആരോപണം വ്യാജമെന്ന് ഉത്തർപ്രദേശ് പൊലീസ്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടികൾ തമ്മിൽ നടന്ന നിസ്സാരമായ വഴക്കിനെ തത്പരകക്ഷികൾ മുതലെടുക്കുകയായിരുന്നു. ഇത്തരം സംഭവങ്ങളെ ഒരിക്കലും അവഗണിക്കില്ലെന്നും വർഗ്ഗീയത പരത്താൻ ശ്രമിക്കുന്നവരെ വിട്ടുവീഴ്ചയില്ലാതെ നേരിടുമെന്നും ഉന്നാവോ ഐ ജി പ്രവീൺ കുമാർ പറഞ്ഞു.
അരാജകത്വം പടർത്തി ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും ഇതിൽ വലിപ്പച്ചെറുപ്പം നോക്കില്ലെന്നും അഡീഷണൽ ഡിജിപി പി വി രാമശാസ്ത്രിയും വ്യക്തമാക്കി.
Discussion about this post