കർണ്ണാടക സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷം ചൊവ്വാഴ്ച വീണ്ടു സുപ്രീം കോടതി പരിഗണിക്കും. വിമത എം.എൽ.എമാരുടെ ഹർജിയാണ് ചൊവ്വാഴ്ച സുപ്രീം കോടതിയിൽ എത്തുന്നത്.
ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് മിശ്ര, അനിരുദ്ധ ബോസ് എന്നിവരുടെ നേതൃത്വത്തിലുളള ബഞ്ചാണ് വീണ്ടും വാദം കേൾക്കുന്നത്.
വിയോജിപ്പുളള എം.എൽ.എമാരുടെ രാജി സംബന്ധിച്ച് തീരുമാനം എടുക്കുന്നതിൽ നിന്ന് കർണ്ണാടക നിയമസഭാ സ്പീക്കർ രമേശ് കുമാറിനെ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച വിലക്കിയിരുന്നു.
രാജി തീരുമാനിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സ്പീക്കർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
കർണ്ണാടകത്തിൽ നിലവിലെ നില തന്നെ തുടരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു. കോൺഗ്രസും ജനതാദൾ സെക്യുലറും തങ്ങളുടെ രാജി സമർപ്പിച്ച എം.എൽ.എമാരെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമത എം.എൽ.എമാരെ കാണാൻ നിരവധി കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു.ഇതിന്റെ ഭാഗമായി മുംബൈയിലും കർണ്ണാടകയിലും നിരവധി രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറി. തങ്ങൾ ഭീഷണി നേരിടുന്നതായും കോൺഗ്രസിൽ നിന്നോ ജെ.ഡി.എസിൽ നിന്നോ ആരെയും കാണാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും വിമത എം.എൽ.എമാർ മുംബൈ പോലീസിന് പരാതി നൽകിയിരുന്നു.
വിമത എം.എൽ.എമാർ നിലപാട് തുടരുകയും, സ്പീക്കർ ഒടുവിൽ രാജി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്താൽ കർണാടകയിലെ കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സഖ്യ സർക്കാർ താഴെ വീഴും. എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട് ഭാരതീയ ജനതാപാർട്ടി തിങ്കളാഴ്ച കർണ്ണാടക സ്പീക്കർക്ക് കത്ത് സമർപ്പിച്ചിരുന്നു. ഇത് വ്യാഴാഴ്ച ചർച്ചചെയ്യും.
Discussion about this post