കേരള സർവ്വകലാശാലയ്ക്ക് കീഴിലുളള മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലെ ഉത്തരപേപ്പറുകളുടെ എണ്ണം തിട്ടപ്പെടുത്താൻ വി.സി .നിർദ്ദേശം നൽകി. ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും അതിന്റെ എണ്ണം സർവകലാശാലയെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കോളേജിലെ എസ്.എഫ്.ഐ യൂണിയൻ ഓഫീസിൽ നിന്നും കുത്ത് കേസ് പ്രതിയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ പിടിച്ചെടുത്തതിനെ തുടർന്നാണ് വിസിയുടെ നടപടി. ഇക്കാര്യം രേഖാമൂലം ഗവർണ്ണറെ അറിയിച്ചു.
ഉത്തര പേപ്പർ യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതിയുടെ വീട്ടിൽ കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റെ അറിയിച്ചു. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിലാണ് അന്വേഷണം.
Discussion about this post