രണ്ട് കുട്ടികളെ തല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ആന്ധ്രപ്രദേശ് ഗോത്ര ക്ഷേമ വകുപ്പ് സ്കൂളിലെ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു.
വിവരം അറിഞ്ഞതോടെ ഉദ്യോഗസ്ഥർ ഹെഡ്മാസ്റ്റർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗോത്ര ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സരസ്വതി അറിയിച്ചു. അസിസ്റ്റന്റ് ട്രൈബൽ വെൽഫെയർ ഓഫീസർ അന്വേഷണം നടത്തുന്നുണ്ട്. അതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും അവർ അറിയിച്ചു. ആന്ധ്ര പ്രദേശ് ഈസ്റ്റ് ഗോദാവരിയിലെ കോട്ടനട്രു മണ്ഡൽ സംഘവാക ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഹെഡ്മാസ്റ്റർ കുട്ടികളെ തല്ലുന്നതാണ് വീഡിയോയിൽ ഉളളത്. ഹെഡ്മാസ്റ്റർ കേടേശ്വര റാവുവിന്റെ പ്രവർത്തി മൂലം സ്കൂളിന്റെ അവസ്ഥ വളരെ മോശമാണ്.അധ്യാപകരോടും കുട്ടികളോടും വളരെ ക്രൂരമായാണ് പെരുമാറുന്നത്. കുട്ടികളുടെ തലമുടിയിൽ പിടിച്ച് വലിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാണ്. അത് കൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ താത്പര്യമില്ലെന്നും തദ്ദേശവാസികൾ പറഞ്ഞു.
Discussion about this post