രാമായണ പുണ്യവുമായി വീണ്ടുമൊരു കർക്കിടകം.
ഇനി എങ്ങും രാമായണത്തിന്റെ ശീലുകൾ കേൾക്കാം. അന്ധകാരം നിറയുന്ന മനസ്സുകളിലേക്ക് വെളിച്ചം പകരുന്ന കർക്കിടക രാവുകളും പകലുകളും ആണ് ഇനി.രാമായണ മാസത്തെ വരവേൽക്കാൻ ഭക്തരും ഒരുങ്ങി കഴിഞ്ഞു. വിവിധ ക്ഷേത്രങ്ങളിൽ രാമായണ പാരായണവും മറ്റും ഒരുക്കിയിട്ടുണ്ട്.
പഞ്ഞ മാസമായ കർക്കിടകത്തിൽ രാമായണ ശീലുകൾ ചൊല്ലുകയും കേൾക്കുകയും ചെയ്യുന്നത് നല്ലതാണ്. അതു കൊണ്ട് തന്നെ ഹിന്ദുക്കളുടെ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം പാരായണം ചെയ്യും.
മനസ്സ് ശുദ്ധമാക്കാനും അടുത്ത പതിനൊന്ന് മാസങ്ങളിൽ എങ്ങനെ ജീവിക്കണം എന്ന തയ്യാറെടുപ്പുകൾ നടത്താനുമുളള മാസമാണ് കർക്കിടകം.
ഒരു മാസം കൊണ്ട് വായിച്ചു തീർക്കേണ്ടത് രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്. ഇന്ന് മുതൽ ഓരോ മലയാളി ഭവനങ്ങളിലും തുഞ്ചൻറെ കിളിയുടെ ചിറകടി ശബ്ദം ഉയരും. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടകമാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം.കൂടാതെ ചിങ്ങപ്പുലരിയിലേക്കുള്ള കാത്തിരിപ്പിൻറെ മാസം കൂടിയാണ് കർക്കിടകം.
Discussion about this post