കർണ്ണാടകത്തിൽ വെളളിയാഴ്ച്ച ഉച്ചയ്ക്ക് 1.30ന്
മുൻപ് വിശ്വാസ വോട്ട് തെളിയിക്കണമെന്ന ഗവർണ്ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. ഗവർണ്ണറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം.
വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുൻപ് വേണ്ടെന്നാണ് സഖ്യത്തിന്റെ ധാരണ. സർക്കാരിന് ഭൂരിപക്ഷം ഇല്ലാത്ത നിലയ്ക്ക് വിശ്വാസ വോട്ടെടുപ്പ് നീട്ടി വയ്ക്കുന്നത് ജനാധിപത്യ സംവിധാനത്തിന് നല്ലതല്ലെന്ന നിലപാട് ഗവർണ്ണറും സ്വീകരിച്ചു. മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിശ്വാസ വോട്ടെടുപ്പ് നടത്താതിൽ പ്രതിഷേധിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള ബി.ജെ.പി എം.എൽ.എമാർ വിധാൻ സൗധയിൽ പ്രതിഷേധം തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പ് വെളളിയാഴ്ച തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും കോടതിയെ സമീപിക്കും. ഉച്ചയ്ക്ക് 11 മണിക്ക് സഭാ സമ്മേളനം നിർണ്ണായകമാകും.
Discussion about this post