സോൻഭദ്ര ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി) ഒ.പി.സിങ്ങിനൊപ്പം ആണ് ആദിത്യനാഥ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയത്. സംസ്ഥാന സർക്കാരിന്റെ എല്ലാ വിധ പിന്തുണയും ഉറപ്പു നൽകുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സോൻ ഭദ്ര കൂട്ടക്കൊലയെ കുറിച്ചുളള രാഷ്ട്രീയ വിവാദത്തിന് മറ്റൊരു ഉത്തേജനം നൽകിയായിരുന്നു ആദിത്യ നാഥിന്റെ സന്ദർശനം.സംഭവത്തിൽ ആദിത്യനാഥ് കോൺഗ്രസിനെ പ്രതികൂട്ടിലാക്കി. മരണത്തിൽ പ്രിയങ്ക ഗാന്ധി മുതലക്കണ്ണിരൊഴുക്കിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ് സർക്കാർ ചെയ്ത പാപത്തിന്റെ ഫലമാണ് ഈ ഗ്രാമീണരെ ദുരിതത്തിലാക്കിയത്.
1955 ൽ ഈ ഭൂമി ഒരു ട്രസ്റ്റിലേക്ക് മാറ്റിയത് മുതൽ അടിസ്ഥാന പ്രശ്നങ്ങൾ ആരംഭിച്ചു. 1989 ൽ യു.പിയിലെ ഒരു കോൺഗ്രസ് സർക്കാർ ഈ സ്ഥലം വ്യക്തി ഗത അംഗങ്ങൾക്ക് കൈമാറി. ഇത് കോൺഗ്രസ് പാർട്ടിയുടെ ദലിത് വിരുദ്ധ, വന വിരുദ്ധ, ഗോത്ര വിരുദ്ധ മുഖമെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം മരിച്ചവരുടെ ബന്ധുക്കൾക്ക് 18.5 ലക്ഷം രൂപയും, സംഭവത്തിൽ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാർ നേരത്തെ അഞ്ച് ലക്ഷ രൂപയും 50,000 രൂപയുമാണ് ഉത്തരവിട്ടിരുന്നത്.സംഭവത്തെ കുറിച്ച് മനസ്സിലാക്കിയ മുഖ്യമന്ത്രി ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി.സമാജ് വാദി പാർട്ടിയുടെ സജീവ അംഗവും ഏറ്റമുട്ടലിലെ പ്രധാന പ്രതിയുമായ യാഗ്യ ദത്തിനെതിരെയും സർക്കാർ നടപടി സ്വീകരിച്ചു.
ഗോണ്ട് ആദിവാസികളും ഗ്രാമത്തലവൻ യാഗ്യ ദത്തിന്റെ അനുനായികളും തമ്മിൽ ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ പത്ത് പേർക്ക് വെടിയേറ്റും. 28 ഓളം പേർക്ക് പരിക്കേറ്റു.
Discussion about this post