നിസാന്‍ കാര്‍നിര്‍മ്മാണ പദ്ധതി കേരളത്തില്‍ തുടക്കം കുറിക്കാാനാവാതെ അധികൃതര്‍. കേരളത്തില്‍ തുടങ്ങാനിരുന്ന വന്‍പദ്ധതിയ്ക്ക് സംസ്ഥാനത്ത് വലിയ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നതായാണ് സൂചന.
ലോകത്തെ ഏറ്റവും മികച്ച കാര്‍ നിര്‍മ്മാണ ക്കമ്പനികളിലൊന്നായ നിസ്സാന്‍ അവരുടെ ആഗോള ഗവേഷണ ഹബ് ഇന്ത്യയില്‍ സ്ഥാപിയ്ക്കാനൊരുങ്ങുന്നു എന്നതുതന്നെ വലിയ വാര്‍ത്തയായിരുന്നു. അത് ചെന്നൈയില്‍ സ്ഥാപിയ്ക്കും എന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ ഗവേഷണ ഹബ് കേരളത്തില്‍ സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചതോടെ പ്രത്യാശയറ്റു കിടന്നിരുന്ന കേരളത്തിന്റെ വികസനത്തിനൊരു പുതുകുതിപ്പാകുമെന്നായിരുന്നു വിലയിരുത്തല്‍ .
റെനോ- നിസ്സാന്‍- മിത്സുബിഷി എന്നീ മൂന്ന് കമ്പനികളുടെ പങ്കാളിത്തത്തോടെ നടക്കാനിരുന്ന ഗവേഷണ ഹബ് പ്രാവര്‍ത്തികമായിരുന്നെങ്കില്‍ പതിനായിരക്കണക്കിനു പേര്‍ക്ക് ജോലി സാദ്ധ്യത ഉറപ്പായിരുന്നു. വൈദ്യുതവാഹനങ്ങളുടെ സാങ്കേതികവിദ്യ രൂപപ്പെടുത്തലുള്പ്പെടെയുള്ള ഗവേഷണങ്ങള്‍ നടക്കാനിരുന്ന സ്ഥാപനത്തില്‍ ആയിരക്കണക്കിനു സാങ്കേതികവിദഗ്ധര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അവസരം ലഭിക്കും.
എന്നാല്‍ കേരള ഗവണ്മെന്റ് വാഗ്ദാനം ചെയ്ത യാതൊരു സൌകര്യങ്ങളും പാലിച്ചില്ലെന്നും നിസ്സാന്‍ അധികൃതരെ വകുപ്പുകളില്‍ നിന്ന് വകുപ്പുകളിലേക്ക് തട്ടിക്കളിയ്ക്കുന്ന സര്‍ക്കാര്‍ സംവിധാനവും എല്‍ ഡി എഫ് ഗവണ്മെന്റും കാരണം പൊറുതിമുട്ടിയെന്നുമാണ് സൂചനകള്‍.
നിസ്സാന്‍ പദ്ധതിയ്ക്കായി ഏകജാലക സംവിധാനമൊരുക്കുമെന്നും വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിനല്കുമെന്നുമൊക്കെയായിരുന്നു എല്‍ ഡി എഫ് ഗവണ്മെന്റിന്റെ വാഗ്ദാനങ്ങള്‍. വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല ഈ പദ്ധതിയ്ക്കായി നിസ്സാന്‍ അധികൃതരെ പരമാവധി ഉപദ്രവിയ്ക്കുകകൂടി ചെയ്യുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
”തിരുവനന്തപുരത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കുന്നതിനായി നിസ്സാന്‍ വിവിധ ഗവണ്മെന്റ് വകുപ്പുകളില്‍ കയറിയിറങ്ങുകയാണ്. സമയവും പ്രയത്നവും വളരെയധികം അതിനായി ചിലവഴിച്ചുകഴിഞ്ഞു. ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പിലേക്ക് ഞങ്ങളെ ഓടിയ്ക്കുന്നുവെന്നല്ലാതെ ഞങ്ങളുടെ ആവശ്യങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.” ചീഫ് സെക്രട്ടറി ടോം ജോസിനും , കിഫ്ബി സി ഇ ഒ ആയ കെ എം എബ്രഹാമിനും അയച്ച നാലു പേജ് വരുന്ന ശക്തമായ പരാതിയില്‍ നിസ്സാന്‍ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ടി വി സ്വാമിനാഥന് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് കത്തിന്റെ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരത്തുനിന്ന് വിമാനസൗകര്യങ്ങള്‍ ഒരുക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ ആ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. പതിവ് കളികള്‍ക്കിടയില്‍ കേരളത്തിനു നഷ്ടമാകാന്‍ പോകുന്നത് ഒരുപക്ഷേ ഈ നൂറ്റാണ്ടിലെ അവസാനത്തെ വികസനബസ് തന്നെയാകും. ഗള്‍ഫുനാടുകളില്‍ കഷ്ടപ്പെടുന്ന മലയാളികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചെത്തിയാല്‍ വലിയ ജോലിസാദ്ധ്യതയുള്ള പദ്ധതിയായാണ് കാര്‍നിര്‍മ്മാണ ഫാകട്റി വിലിയിരുത്തിയിരുന്നത്. പുതിയ വികസനപദ്ധതികളെ തുരങ്കെം വെച്ചില്ലാതാക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് നിസ്സാന്‍ പദ്ധതിയോടുള്ള സര്‍ക്കാരിന്റെ സമീപനം.
.
Discussion about this post