ഡൽഹി: ആസാമിലെ ഇന്ത്യൻ പൗരത്വ രജിസ്റ്റർ ഒരു മാസത്തിനകം തയ്യാറാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പട്ടിക തയ്യാറാക്കാൻ ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി രാജ്യത്ത് കടന്ന് കൂടിയവരെ പുറത്താക്കുന്നതിനാണ് കേന്ദ്ര സർക്കാർ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് രജിസ്റ്റർ തയ്യാറാക്കപ്പെടുന്നത്.
1971ലെ ബംഗ്ലാദേശ് യുദ്ധത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് വൻ അഭയാർത്ഥി പ്രവാഹമുണ്ടായിരുന്നു. 1971 മാർച്ച് 24ന് മുൻപ് ഇന്ത്യയിൽ താമസമാക്കിയവർക്കും കുടുംബാംഗങ്ങൾക്കുമാണ് രജിസ്റ്റർ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാകുക. അല്ലാത്തവർ പട്ടികയ്ക്ക് പുറത്താകും.
ആസാമിലെ പ്രളയത്തെ തുടർന്നാണ് ഒരു മാസത്തെ കാലാവധി നീട്ടി നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കിയിരുന്നു.
പതിനായിരക്കണക്കിന് പേർ ഹാജരാക്കിയത് വ്യാജരേഖകളാണെന്ന് കേന്ദ്രസർക്കാർ കണ്ടെത്തിയിരുന്നു. രേഖകൾ പരിശോധിച്ച് പൗരത്വം നൽകുകയെന്ന ശ്രമകരമായ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് സർക്കാർ.
Discussion about this post