മുസ്ലീങ്ങൾക്കിടിയിൽ തൽക്ഷണ വിവാഹമോചനം കുറ്റകരമാകുന്ന വിവാദമായ മുത്തലാഖ് ബില്ല് പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനിടയിലും ലോക്‌സഭ പാസാക്കി.82 നെതിരെ 303 വോട്ടുകൾക്കാണ് ബില്ലാ പാസാക്കിയത്. ഇസ്ലാമിൽ തൽക്ഷണ വിവാഹമോചനം 2017ൽ സുപ്രീം കോടതി നിരോധിച്ചു. കോൺഗ്രസ്, ജെ.ഡി.യു,ടി.എം.സി അംഗങ്ങൾ ബഹിഷ്‌കരിച്ചു.
ബിൽ പരിഗണനയ്ക്കായി നീക്കിയ നിയമമന്ത്രി രവി ശങ്കർ പ്രസാദ് നിയമനിർമ്മാണം ലിംഗ സമത്വത്തിനും നീതിയിക്കും അനിവാര്യമാമെന്ന് ചൂണ്ടിക്കാട്ടി. 2017ൽ സുപ്രീം കോടതി വിധി വന്നിട്ടും മുത്തലാഖ് കാര്യക്ഷമമായി നടപ്പാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവിന് ശേഷം ഇത്തരത്തിലുളള 300 ലധികം കേസുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ചെയ്ത സ്ത്രീകളെ ഞങ്ങൾ റോഡിൽ ഉപേക്ഷിക്കണോ.. ഞാൻ നരേന്ദ്രമോദി സർക്കാരിലെ മന്ത്രിയാണ്. രാജിവ് ഗന്ധി സർക്കാരിലേയല്ല ബില്ലിനെകുറിച്ചുളള ചർച്ചയ്ക്കിടെ പ്രസാദ് പറഞ്ഞു.കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്കായി സ്റ്റാൻഡിങ്ങ് കമ്മിറ്റിയ്ക്ക് അയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പ്രസാദ് നിരസിച്ചു. 20 ഇസ്ലാമിക രാജ്യങ്ങൾക്ക് മുത്തലാഖ് നിരോധിക്കാമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് കഴിയില്ല. മുത്തലാഖ് പാപമാണെന്ന് മുഹമ്മദ് നബി പോലും പറഞ്ഞിട്ടുണ്ടെന്ന് പ്രസാദ് ലോക്‌സഭയിൽ പറഞ്ഞു.
Discussion about this post