അമിത് ഷാ ആഭ്യന്തരമന്ത്രിയായതിന് ശേഷം കശ്മീരില്‍ കാര്യങ്ങളെല്ലാം ശരവേഗത്തിലാണ്. കശ്മീരി പണ്ിറ്റുകളുടെ പുനരധിവാസം, ഭീകരര്‍ക്കെതിരായ പോരാട്ടം ശക്തമാക്കല്‍, സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ വിന്യസിക്കല്‍ തുടങ്ങി കശ്മീരില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനാണ് തിടുക്കത്തിലുള്ള നടപടികള്‍. പതിനായിരം സൈനികരെ കശ്മീരില്‍ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് താഴ്വരയില് ഏത് വിധേനയും സമാധാനം കൊണ്ടു വരിക എന്ന ലക്ഷ്യം വച്ചാണ്.
എന്നാല്‍ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കം കശ്മീരിലെ പ്രാദേശിക കക്ഷികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കൂടുതല്‍ സൈനികരെ വിന്യാസിക്കാനുള്ള നീക്കത്തിനെതിരെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്ത്തി രംഗത്തെത്തിയ ഈ നീക്കം ഒന്നിച്ച് നിന്ന് തടയണമെന്നാണ് മുഫ്ത്തിയുടെ ആഹ്വാനം.ഒരുകാരണവശാലും ബി.ജെ.പിയെ സീറ്റ് നേടാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു.
സ്വന്തം അസ്ഥിത്വം തകരുമെന്ന് തിരിച്ചറിഞ്ഞ കക്ഷികള്‍ വൈരം മറന്ന് ബിജെപിയ്ക്കെതിരെ മഹാസഖ്യം ഉണ്ടാക്കാനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയോട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനും മെഹ്ബൂബ ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ നിതാന്ത ശത്രുക്കളായ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കാനാണ് മെഹ്ബൂബയുടെ ശ്രമമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും കൈകോര്‍ക്കുകയും ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസിനെ കൂടെക്കൂട്ടുകയും ചെയ്യാനാണ് നീക്കം.
നിലവില്‍ സംസ്ഥാനത്തു രാഷ്ട്രപതി ഭരണമാണ്. ഈമാസം ആദ്യമാണ് ആറുമാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടിയത്. ഒരുവര്‍ഷത്തോളമായി നീണ്ടുപോകുന്ന ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അടുത്തമാസം അവസാനിക്കുന്ന അമര്‍നാഥ് തീര്‍ഥാടനത്തിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ചൊവ്വാഴ്ച ബി.ജെ.പി കേന്ദ്ര നേതൃത്വം കശ്മീരിലെ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.യോഗത്തില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്, സംസ്ഥാനാധ്യക്ഷന്‍ രവീന്ദര്‍ റെയ്ന തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ യോഗത്തില്‍ അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പാര്‍ട്ടി സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും പങ്കെടുത്തേക്കും.
കശ്മീര്‍ വിഷയത്തില്‍ അമിത് ഷാ നേരിട്ട് ശ്രദ്ധ ചെലുത്തുന്നത് വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും ഒരു പോലെ തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് സൈനികരെ കൂടുതലായി വിന്യസിച്ചത്. ഭീകരതയ്ക്കെതിരായ കടുത്ത നീക്കങ്ങള്‍ക്ക് കേന്ദ്രം ഒരുങ്ങുന്നവെന്നതിന്റെ സൂചനയായി ഇത്. കഴിഞ്ഞ മാസങ്ങളില്‍ ഭീകരസംഘടനകളെ വരിഞ്ഞ് കെട്ടുന്ന പോരാട്ടമാണ് സൈന്യം നടത്തുന്നത്. കശ്മീരി ജനതയുടെ വലിയ പിന്തുണയും കേന്ദ്രസര്‍ക്കാരിനുണ്ട്. അല്‍ഖ്വയ്ദ് പോലുള്ള സംഘടനകള്‍ ഇതിലുള്ള അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിച്ചു രംഗത്തെത്തി.
ഇതിനിടെ വിഘടനവാദി നേതാക്കള്‍ എന്‍ഐഎ കേസുകളില്‍ ഉള്‍പ്പട്ടതോടെ സംഘടനയ്ക്കകത്തും സംഘര്‍ഷമുണ്ട്. പാത് തീവ്രവാദ സംഘടനകളെ സഹായിക്കുന്ന നിലപാടാണ് വിഘടനവാദി നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
Discussion about this post