അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീംകോടതി ദൈനം ദിന വാദം കേൾക്കൽ ചൊവ്വാഴ്ച ആരംഭിക്കും. മധ്യസ്ഥ സമിതി പരാജയപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി വാദം കേൾക്കാൻ തീരുമാനിച്ചത്. മധ്യസ്ഥ ചർച്ചയിലൂടെ സൗഹാർദ്ദ പരമായ ഒത്തു തീർപ്പിനാണ് ശ്രമിച്ചത്. എന്നാൽ ഇതിൽ വിജയിക്കാൻ മധ്യസ്ഥ സമിതിയ്ക്ക് കഴിഞ്ഞില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുളള അഞ്ചംഗ ബെഞ്ച് ചൊവ്വാഴ്ച മുതൽ വാദം കേൾക്കും.
വാദങ്ങൾ അവസാനിക്കുന്നതു വരെ ദൈനംദിന അടിസ്ഥാനത്തിൽ സുപ്രീം കോടതി കേൾക്കും.രണ്ട് സ്യൂട്ടുകളിൽ നിന്നുമുളള അപ്പിലൂകൾ ഉപയോഗിച്ചാണ് വാദം ആരംഭിക്കുന്നത്.
അയോധ്യയിലെ 2.77 ഏക്കർ ഭൂമി മൂന്ന് പാർട്ടികൾക്കും തുല്യമായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര ,രാം ലല്ല എന്നിവർക്കായാണ് ഭൂമി മൂന്നായി വിഭജിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
1992 ഡിസംബർ ആറിന് ഷിയ മുസ്ലീം മിർ തർക്ക സ്ഥലത്ത് സ്ഥാപിച്ച ബാബ് റി മസ്ജിദ് പൊളിച്ചുമാറ്റി. 16ാം നൂറ്റാണ്ടിലാണ് ഈ പളളി സ്ഥാപിച്ചത്. തർക്ക വിഷയമായ സ്ഥലത്തിന് ചുറ്റുമുളള 67 ഏക്കർ തർക്കമില്ലാതെ ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഈ വർഷം ജനുവരി 29 ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Discussion about this post