സർക്കാർ സർവ്വീസിലിരിക്കെ സഹപ്രവർത്തകരായ അഞ്ചുപേർ പീഡിപ്പിച്ചതായി പരാതി. സർവ്വീസിൽനിന്ന് വിരമിച്ച് അഞ്ച് വർഷത്തിനുശേഷമാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.
എന്നാൽ ഇത്തരം സംഭവങ്ങളിൽ തത്സമയം പരാതി നൽകാൻ തയ്യാറാകണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ നിർദേശിച്ചു. സർവ്വീസിലിരിക്കെ ഉണ്ടാകുന്ന പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ അപ്പപ്പോൾ പരാതി നൽകാതെ പിന്നീട് പറയുന്ന രീതിയോട് യോജിപ്പില്ലെന്നും ജോസഫൈൻ പറഞ്ഞു.
അസിസ്റ്റന്റ് കമ്മീഷണർ പദവിയിലിരിക്കെ അഞ്ച് സഹപ്രവർത്തകർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ സഹപ്രവർത്തകർക്കെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്.
Discussion about this post