എറണാകുളം: കൂട്ടുപ്രതിയെ ഒറ്റുകൊടുത്ത് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രിയും നേതാക്കളും ചർച്ച നടത്തിയതെന്ന് പറയാന്‍ സി.പി.എം തയ്യാറാകണം. എന്താണ് നിങ്ങൾ തമ്മിലുള്ള ഡീൽ എന്ന് ജനങ്ങൾ അറിയണമെന്നും വി.ഡി സതീശൻ പറഞ്ഞു.
ചർച്ച നടത്തണമെന്നത് സി.പി.എമ്മിന്റെ ഔദ്യോഗിക തീരുമാനമാണോയെന്നും സതീശൻ ചോദിച്ചു. കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ എന്ന ഈരടിയാണ് ഇ.പി ജയരാജനോട് പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നത്. സി.പി.എം ജീർണതയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നന്ദകുമാറിന്റെ അമ്മയുടെ പിറന്നാളിന് വീട്ടിൽ പോയി ഷാളണിയിച്ച ജയരാജനാണ് നന്ദകുമാറിനെ അറിയില്ലെന്നു പറഞ്ഞത്. നന്ദകുമാറുമായി ജയരാജന് ബന്ധമുണ്ടെന്ന് പിണറായിക്ക് അറിയാം. എന്നിട്ടാണ് മുഖ്യമന്ത്രി നന്ദകുമാറുമായുള്ള ബന്ധം തള്ളിപ്പറഞ്ഞത്. ഇത് നാടകമാണെന്നും സതീശൻ പറഞ്ഞു.
Discussion about this post