ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ . പാർട്ടിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. പാർട്ടിയിൽ ഉള്ള നേതാക്കമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചിന്തിക്കാനാണ് കെ സി വേണുഗോപാൽ ഇപ്പോൾ സമയം കളയേണ്ടത് . അല്ലാതെ ബിജെപിയെ പാഠം പഠിപ്പിക്കാനല്ല. ബിജെപിയെ പാഠം പഠിപ്പിക്കുന്ന ഒരാൾ ആയി ഒന്നും ഞങ്ങൾ കെ സി വേണുഗോപാലിനെ കാണുന്നില്ല എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനും ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രിയ്ക്ക് വേണ്ടിയായിരുന്നു എന്നുള്ള കോൺഗ്രസിന്റെ വാദത്തനെതിരെ പ്രതികരിക്കുകയായിരുന്നു.
ദേശീയ തലത്തിൽ അതിപ്രകൽപമാരായ കോൺഗ്രസ് നേതാക്കൻമാരുടെ പത്തിൽ ഒരംശം പോലും കഴിവുണ്ടായിട്ടല്ല വേണുഗോപാൽ നേതാവ് സ്ഥാനത്ത് കയറി ഇരിക്കുന്നത്. പ്രസ്ഥാനത്തെ വളർത്താനായിട്ടുള്ള എന്തെങ്കിലും പദ്ധതികൾ ഉണ്ടെങ്കിൽ അത് ആവിഷ്‌കരിക്കാൻ മുന്നോട്ട് വന്നാൽ നല്ലതായിരിക്കും എന്നും അവർ കൂട്ടിച്ചേർത്തു.
ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച മാദ്ധ്യമ പ്രവർത്തകരോട് നന്ദി അറിയിക്കാൻ എത്തിയതായിരുന്നു ശോഭ സുരേന്ദ്രൻ . തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സ്ഥാനാർഥിയെ പോലെ തന്നെ അവരുടെ കൂടെ നിന്ന് പൊതു സമൂഹത്തിന്റെ മുന്നിലേക്ക് വാർത്ത എത്തിച്ച് കൊടുത്ത എല്ലാവരോട് ഹൃദയം നിറഞ്ഞ നന്ദി . അതും ഈ കൊടു ചൂടിലാണ് നിങ്ങൾ വാർത്തകൾ അപ്പോൾ തന്നെ പൊതു ജനങ്ങളിലേക്ക് എത്തിച്ചു കൊടുത്തത് എന്നും അവർ ചൂണ്ടികാട്ടി.
വളരെ ആത്മവിശ്വാസത്തോടെയാണ് താൻ ഇവിടെ നിൽക്കുന്നത്. ഈ തിരഞ്ഞടുപ്പിൽ വലിയ രീതിയിലുള്ള മുന്നേറ്റം എൻഡിഎയ്ക്ക് ലഭിക്കും എന്നാണ് സഹപ്രവർത്തകരുടെ ഭാഗത്തു നിന്നും വിവധ മേഖലകളിലും നിന്ന് ലഭിക്കുന്ന വിവരം . ഭാരതിയ ജനതാ പാർട്ടിയ്ക്ക് വൻ വിജയം കരസ്ഥമാക്കാൻ സാധിക്കും. അതിനൊടൊപ്പം കൊടുത്ത വാക്കുകൾ പ്രാവർത്തികം ആക്കുകയും ചെയ്യും എന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post