കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ നടപടി ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ വികസനത്തിന് 370ാം അനുച്ഛേദം തടസമായിരുന്നു. വികസനം ഇതുവരെ കശ്മീരിലെത്തിയിട്ടില്ല. സർദാർ വല്ലഭായ് പട്ടേലിന്റെയും അംബേദ്കറിന്റേയും സ്വപ്നമാണ് ഇപ്പോൾ യാഥാർ
ഥ്യമാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തും. നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തും. ജനങ്ങൾ അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. കശ്മീർ ഇനി ടൂറിസം തലസ്ഥാനം ആകും.
കശ്മീരിലും ലഡാക്കിലും പുതുയുഗ പിറവിയാണ് നടന്നത്. വികസനം എന്തെന്നുള്ളത് ഇതുവരെ കശ്മീരിലെ ജനങ്ങൾക്ക് അറിയില്ലായിരുന്നു. 370ാം വകുപ്പ് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത്. തീവ്രവാദം മൂലം 42,000 പാവപ്പെട്ട ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഭീകരതയ്ക്കും അഴിമതിക്കും വഴിമരുന്നിട്ടത് 370ാം വകുപ്പായിരുന്നു. വിദ്യാഭ്യാസ അവകാശമില്ലാത്തവരായിരുന്നു കശ്മീരിലെ കുട്ടികൾ.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പുതിയ തീരുമാനം വഴി വയ്ക്കുമെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്നും മോദി പറഞ്ഞു. കശ്മീരിലെ തൊഴിലാളികൾക്ക് മിനിമം കൂലി പോലും ലഭിക്കുന്ന സാഹചര്യമില്ലായിരുന്നു. ചരിത്രപരമായ തീരുമാനത്തിലൂടെ കശ്മീർ ജനത കുതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.370-ാം വകുപ്പിന്റെ കാര്യത്തിൽ രാജ്യം മുഴുവന് ഒന്നായി നിന്നു.മുഴുവൻ രാജ്യത്തിനും വേണ്ടി ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളെ ഞാൻ അനുമോദിക്കുന്നു.ജമ്മു കശ്മീരിലേയും ലഡാക്കിലേയും നമ്മുടെ സഹോദരങ്ങൾക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. 370-ാം വകുപ്പ് കൊണ്ട് അവർ്ക്കുണ്ടായ നേട്ടമെന്തെന്ന് ആർക്കെങ്കിലും വിശദീകരിക്കാന് സാധിക്കുമോ
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ശുചീകരണ തൊഴിലാളികൾ ശുചീകരണ തൊഴിലാളി ക്ഷേമനിധിക്ക് കീഴിൽ വരും എന്നാൽ കശ്മീരിലെ തൊഴിലാളികൾ അതിൽ ഉൾപ്പെട്ടിരുന്നില്ല. ദളിതരുടെ സംരക്ഷണത്തിനായി വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ നിയമമുണ്ട്. എന്നാൽ ജമ്മു കശ്മീരിൽ അതില്ല.370-ാം വകുപ്പ് തീവ്രവാദത്തെ പ്രോത്സഹിപ്പിച്ചു. കുടുംബരാഷ്ട്രീയത്തേയും അഴിമതിയേയും അത് പ്രോത്സാഹിപ്പിച്ചു. പാകിസ്ഥാന്റെ ദേശവിരുദ്ധവികാരങ്ങൾ പ്രചരിപ്പിക്കാനാണ് ഈ വകുപ്പ് സഹായിച്ചത്. ഈ വകുപ്പ് കാരണം ജമ്മു കശ്മീരിൽ 42,000 സാധാരണക്കാർ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായി.
രാജ്യപുരോഗതിക്കായി നിയമങ്ങളുണ്ടാക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും സാധിക്കും. അതൊരു സാധാരണ നടപടിക്രമമാണ്. പാർലമെന്റിന് അകത്തും പുറത്തുമുള്ള ചർ ച്ചകളിലൂടെയാണ് നിയമനിർമ്മാണം നടക്കുന്നത്. രാജ്യത്തിന്റെ മൊത്തം പുരോഗതിക്ക് അത് തുണയാവും. എന്നാൽ ഇത്രയും ചർ്ച്ചകളിലുടേയും നടപടികളിലൂടേയും കടന്നു പോയി പിറവിയെടുക്കുന്ന ഒരു നിയമം രാജ്യത്തെ ഒരു പ്രദേശത്ത് മാത്രം നടപ്പാക്കപ്പെടാതെ പോകുന്നു.
മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾ്ക്ക് വിഭ്യാഭ്യാസം അവരുടെ അവകാശമാണ്. എന്നാൽ ജമ്മു കശ്മീരിലെ കുട്ടികൾ അവിടെ വിവേചനം നേരിടുന്നു. എന്തു തെറ്റാണ് അവർ ചെയ്തത്. രാജ്യത്തെ എല്ലാ സ്ത്രീകളും നിയമവ്യവസ്ഥയുടെ ഭാഗമായുള്ള അവകാശങ്ങൾ അഭിമാനപൂർവ്വം വിനിയോഗിക്കുന്നു.
എന്നാൽ കശ്മീരിൽ ഇതൊന്നും ബാധകമല്ല. സർക്കാർ ജീവനക്കാർക്ക് ഇനി തുല്യത ഉറപ്പു വരുത്തുംകേന്ദ്ര പദ്ധതികളുടെ പ്രയോജനം ജമ്മു കശ്മീരിൽ ഉറപ്പ് വരുത്തും.കൂടുതൽ തൊഴിൽ അവസരങ്ങൾ അവിടെ ഉറപ്പ് വരുത്തും. സംസ്ഥാനത്തേക്ക് സ്വകാര്യ നിക്ഷേപം വരും.കേന്ദ്ര ഭരണം നിശ്ചിത സമയത്തേക്ക് മാത്രമാണ്. സദ്ഭരണത്തിന്റെ ഫലം ഉടനെ ജമ്മുവിൽ പ്രതിഫലിക്കും.ജമ്മു കശ്മീരിന്റെ ആധുനികവത്കരണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.ജമ്മു കശ്മീരിലെ റോഡ്, റെയിൽവേ ,വ്യോമഗതാഗത മാർഗങ്ങൾ വികസിപ്പിക്കുംജമ്മു കശ്മീരിലെ തീവ്രവാദപ്രവർത്തനങ്ങൾ സർക്കാർ അവസാനിപ്പിക്കും.
അവിടെ ഉടനെ നിഷ്പക്ഷമായ തെരെഞ്ഞെടുപ്പ് നടത്തും.ജമ്മുവിലെ ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാം.ജമ്മു കശ്മീരിൽ പുതിയൊരു തൊഴിൽ സംസ്കാരവും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും കൊണ്ടു വരാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഐ.ഐ.ടി, ഐ.ഐ.എം,എയിംസ് എന്നിവ ജമ്മു കശ്മീരിന് നല്കിയത് ഇതിന്റെ ഭാഗമായാണ്. ജലസേചന പദ്ധതികൾ , വൈദ്യുതി പദ്ധതികൾ, അഴിമതി വിരുദ്ധ ഏജൻസി ഏത് പദ്ധതിയുമായിക്കോട്ടെ മാറ്റത്തിനാണ് ഞങ്ങൾ ശ്രമിച്ചത്. ജമ്മു കശ്മീരിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാവും എന്നു ഞാൻ ഉറപ്പു നല്കുകയാണ്. ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളിൽ എല്ലാം സർക്കാർ ഉടനെ നിയമനം നടത്തും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും കൂടി ജമ്മു കശ്മീരില് എത്തുന്നതോടെ വൻ തോതിലുള്ള തൊഴിലവസരങ്ങളാവും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ലഭിക്കുക.പ്രധാനമന്ത്രി സ്കോളർ ഷിപ്പ് യോജന പദ്ധതിയിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വേണ്ട സഹായം ലഭിക്കും. ഏറെ ആലോചനകൾക്കൊടുവിലാണ് ജമ്മു കശ്മീരിനെ കേന്ദ്രഭരണത്തിന് കീഴിൽ കൊണ്ടു വരാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതൊരു നിശ്ചിത കാലഘട്ടത്തിലേക്ക് മാത്രമായിട്ടുള്ള നടപടിയാണ്.നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം ജമ്മു കശ്മീരിൽ മെച്ചപ്പെട്ട ഭരണവും വികസനവും നടന്നിട്ടുണ്ട്. നേരത്തെ പേപ്പറുകളിൽ മാത്രമുണ്ടായിരുന്ന പദ്ധതികൾ ഇപ്പോൾ അവിടെ നടപ്പിലായി തുടങ്ങി.
Discussion about this post