സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സി.ബി.ഐ) പ്രശംസിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ഒരു പ്രത്യേക ഇടം സ്വയം രൂപ പ്പെടുത്താൻ കഴിഞ്ഞ ചുരുക്കം ചില അന്വേഷണ ഏജൻസികളിലൊന്നാണ് സി.ബി.ഐ എന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം വിമർശിക്കുകയും ചെയ്തു.കേസുകളിൽ രാഷ്ട്രീയ നിലപാടുകൾ ഇല്ലാത്തപ്പോഴെല്ലാം അവർ നന്നായി ജോലി നന്നായി ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് എന്താണെന്ന് അദ്ദേഹം ചോദിച്ചു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സംഘടിപ്പിച്ച പതിനെട്ടാമത് ഡി.പി.കോഹ് ലി അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജൻസികൾക്ക് ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാധികാരത്തിന് വേണ്ടി വാദിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തർ സംസ്ഥാന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുളള പരിമിതമായ ആവശ്യങ്ങൾക്കായി പബ്ലിക് ഓർഡർ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനും ഗോഗോയ് പറഞ്ഞു. ഉന്നതവും രാഷ്ട്രീയവുമായ തന്ത്രപ്രധാന കേസുകളിൽ ഏജൻസിക്ക് ജുഡിഷ്യൽ പരിശോധന മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞിട്ടില്ല.
സർക്കാരിന്റെ മൊത്തത്തിലുളള ഭരണപരമായ നിയന്ത്രണത്തിൽ നിന്നും സി.ബി.ഐയുടെ നിർണായക വശങ്ങൾ ഒഴിവാക്കാൻ ശ്രമം നടത്തണം. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് നൽകിയതിന് തുല്യമായ നിയമനിർമ്മാണത്തിലൂടെ സി.ബി.ഐയ്ക്ക് നിയമപരമായ പദവി നൽകണം. സി.ബി.ഐയിലെ ഒഴിവുകൾ നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post