Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവർ കണ്ട് പരിചയിച്ചിട്ടുള്ളൂ, അത് കാഴ്ചയുടെ പരിമിതി

by Brave India Desk
Aug 25, 2019, 11:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

‘

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വേദിയിൽ കയറി വന്ന സ്ത്രീയെ ആട്ടിയിറക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച വിഷയം. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനം പലഭാഗങ്ങളിലും നിന്നും ഉയരുന്നുണ്ട്.
ഇപ്പോൾ സംഭവത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി. ബൽറാം എംഎൽഎ. മുഖ്യമന്ത്രിയുടേതായി അവിടെ പോയിരിക്ക് എന്ന പ്രയോഗം കൂടി മലയാളത്തിന് വീണുകിട്ടി എന്നാണ് ഫേയ്‌സ്ബുക്കില് പോസ്റ്റിലൂടെ ബൽ്‌റാം കുറിച്ചത്.

Stories you may like

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

അതിനൊപ്പം തന്നെ തനിക്കെതിരേ ദിവസങ്ങൾക്ക് മുൻപ് ഉയർന്ന ആരോപണത്തിന് പിന്നിലെ സത്യാവസ്ഥയും ബൽ്‌റാം ബോധിപ്പിക്കുന്നുണ്ട്. ബൽറാമിന്റെ മണ്ഡലമായ തൃത്താലയിലെ വെള്ളിയാങ്കല്ലിലുണ്ടായ ഒരു സംഭവത്തിന്റെ വിഡിയോ ‘ജനങ്ങൾ എംഎൽ്എയെ തടയുന്നു’ എന്ന പേരിലാണ് പ്രചരിച്ചത്. എന്നാല് നാട്ടുകാരുടെ പ്രതിഷേധം തനിക്കെതിരേ ആയിരുന്നില്ലെന്നും ഇറിഗേഷന് ഉദ്യോഗസ്ഥർക്കെതിരേ ആയിരുന്നെന്നും അദ്ദേഹം കുറിക്കുന്നു. ആ പ്രശ്‌നത്തിന് പരിഹാരം കണ്ടതായും ബൽ്‌റാം വ്യക്തമാക്കി. തൃത്താല മഹാരാജാവ് എന്നൊക്കെ ആക്ഷേപിക്കുന്നവർ ഇത് കാണുന്നില്ലെന്നും ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയാണ് അവർ്ക്ക് കണ്ട് പരിചയമെന്നുമാണ് ബൽറാം കുറിക്കുന്നത്.
വി.ടി ബൽറാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
‘കടക്ക് പുറത്ത്, മാറി നില്ക്ക് അങ്ങോട്ട് എന്നിവയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേതായി ‘അവിടെ പോയിരിക്ക്’ എന്ന ഒരു പ്രയോഗം കൂടി മലയാളത്തിന് വീണുകിട്ടിയിട്ടുണ്ട്. ഞാനദ്ദേഹത്തെ കുറ്റം പറയില്ല, കാരണം പഞ്ചപുച്ഛമടക്കി നില്ക്കുന്ന പാർട്ടി പ്രവർകരോടല്ലാതെ സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപഴകാൻ അദ്ദേഹത്തിന് ഈയടുത്തകാലം വരെ
അധികം അവസരമുണ്ടായിട്ടില്ല. മൈക്ക് ഓപ്പറേറ്റർ താട്ട് മാധ്യമപ്രവർത്തകർ വരെ സാധാരണക്കാരായ നിരവധിപേർ അദ്ദേഹത്തിന്റെ ക്ഷിപ്രകോപത്തിന് മുൻപും ഇരയായിട്ടുണ്ട്. പക്ഷേ മുഖ്യമന്ത്രി ഒരു വയോധികയെ ആട്ടിയോടിക്കുന്ന ആ വിഡിയോ ശകലം ഒരുപാട് പ്രചരിക്കുന്നത് കണ്ടപ്പോൾ രണ്ടാഴ്ച മുന്പ് അദ്ദേഹത്തിന്റെ അനുയായികൾ നടത്തിയ മറ്റൊരു ഹേറ്റ് ക്യാമ്പയിന് സാന്ദർഭികമായി ഓർ ത്തുപോവുകയാണ്.
ഏതാനും ദിവസം മുൻപ് തൃത്താല വെള്ളിയാങ്കല്ലിന് സമീപം ”ജനങ്ങൾ എംഎൽഎയെ തടയുന്നു’ എന്ന് പറഞ്ഞു കൊണ്ട് സൈബർ വെട്ടുകിളികൾ ഒരു വിഡിയോ ശകലം പ്രചരിപ്പിച്ച് ആഘോഷിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ അന്നവിടെ കൂടിയ നാട്ടുകാർക്കെല്ലാം അറിയാമെങ്കിലും പോരാളി ഷാജിയുടെ വേർഷനാണ് പുറമേയുള്ളവര്ക്ക് മുൻപിൽ കൂടുതലായി എത്തിയത്. ആ ദിവസങ്ങളിൽ അതിന് മറുപടി പറയാൻ എനിക്കും സമയം കിട്ടിയില്ല.
വെള്ളിയാങ്കല്ലിലെ ഷട്ടറുകള് പ്രവര്ത്തിക്കാത്തതിനാല് വിചാരിക്കാതിരുന്ന സമയത്ത് വീട്ടില് വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായ നാട്ടുകാരുടെ പ്രതിഷേധമായിരുന്നു അന്നവിടെ അരങ്ങേറിയത്. എന്നാല് സൈബർ പോരാളികൾ വരുത്തിത്തീർക്കാൻ ശ്രമിച്ചത് പോലെ എംഎൽഎക്കെതിരെ ആയിരുന്നില്ല ആ പ്രതിഷേധം, ഇറിഗേഷന് വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടൻ തങ്ങൾക്ക് മുന്നിൽ ഹാജരാക്കണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. ഇതാവശ്യപ്പെട്ട് വഴിതടയലും ആത്മഹത്യാ ഭീഷണിയും വരെ അവിടെക്കൂടിയ ദുരിതബാധിതരിൽ ചിലരിൽ നിന്നുണ്ടായി. ആ സമയത്ത് ഔദ്യോഗിക വാഹനത്തിൽ അതുവഴി വന്ന പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ജനങ്ങൾ വാഹനത്തിന്റെ ചാവി ഊരി വഴിയിലിറക്കി നടത്തുകയും ചെയ്തു. കുറേ ദൂരം നടന്ന് പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് പ്രസിഡണ്ടിന് വീട്ടിൽ പ്പോവാനായത്. പട്ടാമ്പി പാലം അടച്ചതുകാരണം വഴിതിരിച്ചുവിടപ്പെട്ട വാഹനങ്ങളും ഇവിടെ വന്ന് ബ്ലോക്ക് ആവുന്ന സാഹചര്യം സംജാതമായി. ആംബുലൻസുകൾ പോലും കടന്നുപോവാന് ബുദ്ധിമുട്ടി.
പാലത്തിന് മുകളിൽ ഷട്ടർ ഉയർത്തുന്നവരുടെ ഒപ്പം നില്ക്കുകയായിരുന്ന ഞാന് ഈ ബഹളം കേട്ടിട്ടാണ് ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്നത്. മറ്റ് പല ജനപ്രതിനിധികളും മുന് ജനപ്രതിനിധികളുമൊക്കെ പരിസരത്തുണ്ടായിരുന്നു എങ്കിലും അവരൊക്കെ പ്രശ്‌നത്തിലിടപെടാതെ തന്ത്രപരമായി മാറി നില്ക്കുകയായിരുന്നു. തൃത്താലയിലെവിടെയും ജനങ്ങളെ ഭയക്കേണ്ട സാഹചര്യം എനിക്കില്ലാത്തതിനാല്ത്തന്നെയാണ് പ്രതിഷേധിച്ചു നിൽക്കുന്നവരുടെ ഇടയിലേക്ക് ഞാൻ ആത്മവിശ്വാസത്തോടെ കടന്നുചെന്നത്. എന്നോടും അവർക്ക് പറയാനുണ്ടായിരുന്നത് ഉദ്യോഗസ്ഥരെ ഹാജരാക്കുന്ന വിഷയം തന്നെയായിരുന്നു. എന്നാൽ പ്രകോപിതരായി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുകൊടുത്താൽ എന്തായിരിക്കും ഉണ്ടാവുക എന്ന് ബോധ്യമുള്ളത് കൊണ്ട് അത് സാധ്യമല്ലെന്നുള്ള നിലപാട് കര്ക്കശമായിത്തന്നെ അവരോട് പറയേണ്ടി വന്നു. ഉദ്യോഗസ്ഥർ ഷട്ടറുയർത്തുന്ന പ്രവർത്തനങ്ങളിലാണെന്നും അല്പ്പസമയം കഴിഞ്ഞ് ചര്ച്ച ആവാമെന്നും ഞാന് പറഞ്ഞപ്പോള് റോഡ് ഉപരോധം ഒഴിവാക്കാനവർ തയ്യാറായി. എന്നാല് അരമണിക്കൂര് കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ കാണാത്തതിനാല് വീണ്ടും ആളുകള് സംഘടിച്ച് ബഹളമുണ്ടാക്കാന് തുടങ്ങിയപ്പോള് അവരെ സമാധാനിപ്പിക്കാൻ വീണ്ടുമെനിക്ക് ചെല്ലേണ്ടി വന്നു. ഉദ്യോഗസ്ഥരെയും ജനങ്ങളെയും വച്ചുകൊണ്ടുള്ള ഒരു യോഗം ഞാൻ തന്നെ പിന്നീട് വിളിച്ച് ചേർക്കാമെന്നും ജനങ്ങൾക്ക് പറയാനുള്ളത് മുഴുവൻ പറയാനുള്ള അവസരമൊരുക്കാമെന്നും അതുവരെ എല്ലാവരും സഹകരിക്കണമെന്നുമുള്ള എന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെ ജനങ്ങൾ അവസാനം സ്വീകരിക്കുകയായിരുന്നു. പിരിഞ്ഞുമാറിയ ഇവർ തന്നെയാണ് പിന്നീട് ബാക്കിയുള്ള രക്ഷാപ്രവർ്ത്തനങ്ങളിലും കാര്യമായി സഹകരിച്ചത്. ഇതിനിടയിലെ ഒരു വിഡിയോ ശകലമാണ് എനിക്കെതിരായ രാഷ്ട്രീയ പ്രചരണത്തിനായി സിപിഎം മാധ്യമങ്ങള് വ്യാപകമായി ഉപയോഗിച്ചത്.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ പകച്ചു നില്ക്കാതെയും ഒളിച്ചോടാതെയും ജനങ്ങൾക്കൊപ്പം നില്ക്കുക, അവർക്ക് പറയാനുള്ളത് പരമാവധി സംയമനത്തോടെ കേൾക്കുക, ആവുംവിധം സമാധാനിപ്പിക്കുക എന്നതൊക്കെയാണ് ജനപ്രതിനിധികളുടെ ഉത്തരവാദിത്തം. ജനങ്ങളുടെ പ്രതികരണം പലപ്പോഴും വൈകാരികമായിരിക്കും. എന്നാൽ അവർക്കടുപ്പമുള്ള ജനപ്രതിനിധികളെ സംബന്ധിച്ച് അത് നൈമിഷികവുമായിരിക്കും. വെള്ളം കയറിയ പല വീടുകളിലും ഞാൻ പിറ്റേന്ന് സന്ദർ്ശനം നടത്തിയപ്പോൾ വളരെ സ്‌നേഹപൂർവം സ്വീകരിച്ചതും തലേന്ന് ബഹളം വച്ചവർ തന്നെയായിരുന്നു. ഞാൻ ഉറപ്പു നല്കിയ ആ യോഗം 22ന് വിളിച്ചു ചേർക്കുകയും ചെയ്തു. ദുരിതബാധിതരായ എഴുപതോളം നാട്ടുകാർക്ക് അതില് പങ്കെടുത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അക്കമുള്ള ഇറിഗേഷന് ഉദ്യോഗസ്ഥർക്ക് മുൻപിൽ അവർക്ക് പറയാനുള്ളതെല്ലാം പറയാന് അവസരമുണ്ടായി. ഭാവിയിൽ ഇത്തരം സാഹചര്യമാവർത്തിക്കാതിരിക്കാൻ പല ക്രിയാത്മക നിര്‌ദ്ദേശങ്ങളും യോഗത്തിൽ ഉയർ്ന്നുവന്നു. പരുതൂര്, തൃത്താല, പട്ടിത്തറ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു എങ്കിലും അവർ ആരും പങ്കെടുത്തില്ല.തൃത്താല മഹാരാജാവ് എന്നൊക്കെ ആക്ഷേപിക്കുന്നവര് കാണാതെ പോകുന്നതും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഇത്തരം യാഥാര്ത്ഥ്യങ്ങളാണ്. ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവർ കണ്ട് പരിചയിച്ചിട്ടുള്ളൂ എന്നത് അവരുടെ കാഴ്ചയുടെ പരിമിതിയാണ്.’

Tags: Pinarayi
Share50TweetSendShare

Latest stories from this section

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ടീം ഇന്ത്യപോലെ ഒരുമിച്ച് പ്രവൃത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല: പ്രധാനമന്ത്രി

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

Discussion about this post

Latest News

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുനൽകാൻ തീരുമാനമെടുത്ത് യുകെ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് സർക്കാർ

അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Electric city bus recharging at the bus charge station, connected with a power cable.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കായി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി ; 10,900 കോടി ചിലവിൽ നൽകുന്നത് 14,028 ഇലക്ട്രിക് ബസുകൾ

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ടീം ഇന്ത്യപോലെ ഒരുമിച്ച് പ്രവൃത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല: പ്രധാനമന്ത്രി

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies