ഡെറാഡൂൺ: 485 കോടിയുടെ ബിറ്റ് കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ മൃഗീയമായി കൊലപ്പെടുത്തി. മലപ്പുറം വടക്കൻപാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂറാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 24 വയസ്സായിരുന്നു.
അബ്ദുൾ ഷുക്കൂറിന്റെ സുഹൃത്തുക്കളായ പത്ത് പേർ ചേർന്നാണ് കൊല നടത്തിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ ആഷിഖ്, അർഷാദ്, ഷിഹാബ്, മുനീഫ്, യാസിൻ, സുഫൈൽ മിക്തർ, അഫ്താബ് മുഹമ്മദ്, ഫാരിസ്, മംമ്നൂൺ, അരവിന്ദ് , അൻസിഫ് അലി എന്നിവർക്കെതിരെ കേസെടുത്തു. ഇവരിൽ നാലു പേർ ഷുക്കൂറിന്റെ അടുത്ത ബിസിനസ്സ് പങ്കാളികളാണ്.
കാസർകോഡ് കേന്ദ്രീകരിച്ചായിരുന്നു ഷുക്കൂർ പ്രവർത്തിച്ചിരുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് ഷുക്കൂറും സുഹൃത്തുക്കളും ഡെറാഡൂണിലേക്ക് പോയി. ഇവിടെ വെച്ച് ഷുക്കൂറിന്റെ അക്കൗണ്ട് പാസ്വേഡുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്ന് മൂന്ന് ദിവസം നീണ്ടു നിന്ന മർദ്ദനത്തിന് ശേഷം അവശനായ അബ്ദുൾ ഷുക്കൂറിനെ പ്രതികൾ ആശുപത്രിയിലെത്തിച്ചു. മരണം നടന്നതായി സ്ഥിരീകരിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് അതി സമർത്ഥമായി കുടുക്കി. ഇതു വരെ അഞ്ച് പേർ പിടിയിലായി. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കി.
Discussion about this post