ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയി. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സദാശിവ ശർമ്മയാണ് മോഷണവിവരം ആദ്യം അറിയുന്നത്. പൂജകൾക്കായി ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രവാതിലുകൾ തുറന്നു കിടക്കുന്നതാണ് ആദ്യം കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു സ്വർണ്ണ നെക്ലസ്, രണ്ട് സ്വര്‍ണ്ണമാലകൾ, വെള്ളി കവചം, വെള്ളിത്താമര എന്നിവ കാണാതായതായി കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ‘ നാല് മണിയോടെ ദിവസ പൂജകൾക്കായാണ് ക്ഷേത്രത്തിൽ എത്തിയത്.ഗേറ്റും ക്ഷേത്രവാതിലും തുറന്നു കിടക്കുന്നതായാണ് കണ്ടത്.
അപ്പോൾ തന്നെ കുറച്ച് ഗ്രാമവാസികളെ വിളിച്ചു കൂട്ടി. ക്ഷേത്രവാതിലിലൂടെ നോക്കിയപ്പോൾ വിഗ്രഹത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായി’ പൊലീസിന് നൽകിയ മൊഴിയിൽ ശർമ വ്യക്തമാക്കി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post