കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് പഞ്ചാബ് ബതിന്ദ കോടതി സമൻസ് അയച്ചു. ബതിന്ദ സിവിൽ ലൈൻ ക്ലബ്ബിലെ ലൈബ്രറി കെട്ടിടവും പൊളിച്ച് മാറ്റി കോൺഗ്രസ് മേഖല ഓഫീസ് സ്ഥാപിച്ചതിനാണ് സമൻസ്. സോണിയഗാന്ധിയ്ക്കും മറ്റ് 11 പേർക്കും സമൻസ് അയച്ചിട്ടുണ്ട്.
വാദം കേൾക്കുന്നതിന് സെപ്റ്റംബർ ആറിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ക്ലബ്ബിന്റെ പരിസരത്ത് കോൺഗ്രസ് മാൽവ ഓഫീസ് സ്ഥാപിച്ചതിനെതിരെ ഗുരുനാനാക്ക് ഹാൾ ലൈബ്രറി പ്രസിന്റ് ജെ എസ് റാവു പി.എസ് ഗിർവാർ നൽകിയ ഹർജിയിലാണ് നടപടി.
ഈ കേസിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെയും പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റിനെയും പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്.
Discussion about this post