കളളപ്പണക്കേസിൽ അറസ്റ്റിലായ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. നേരത്തെ നാല് ദിവസം ചോദ്യം ചെയ്തിരുന്നെങ്കിലും എങ്ങും തൊടാതെയാണ് മറുപടി നൽകിയതെന്ന് ഇഡി കോടതിയിൽ അറിയിച്ചിരുന്നു.ഡൽഹി റോസ് അവന്യു കോടതിയാണ് ശിവകുമാറിനെ ഒൻപത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ചൊവ്വാഴ്ച രാത്രിയാണ് ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കളളപ്പണക്കേസ്, അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്റെ നിയമവിരുദ്ധമായ ഇടപാടുകൾ തെളിഞ്ഞുവെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ പറഞ്ഞു.
അന്വേഷണം നിർണ്ണായക ഘട്ടത്തിൽ ആണെന്നും ശിവകുമാറിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ശിവകുമാറിനെ പ്രതിസ്ഥാനത്ത് നിർത്താൻ കാരണങ്ങളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവകുമാറിന്റെയും കുടുംബത്തിന്റെയും അസാധാരണ വളർച്ച പ്രതി കുറ്റക്കാരനാണെന്നതിന് കൂടുതൽ വ്യക്തത വരുത്തുന്നുവെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു
Discussion about this post