കളമശ്ശേരി എസ്‌ഐയെ ഫോണില്‍ വിളിച്ച് ചോദ്യം ചെയ്ത എസ്‌ഐയെ എതിര്‍ത്ത വി.ടി ബല്‍റാമിനും വിമര്‍ശനം. സക്കീര്‍ ഹുസൈന്റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബല്‍റാം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
കൃത്യ നിര്‍വഹണം നടത്തുന്ന പോലിസ് ഉദ്യഗസ്ഥനെ ചോദ്യം ചെയ്യാന്‍ ആരാ CPM ഏരിയ സെക്രട്ടറി ? അതിന് പോലിസ് വകുപ്പ് തല മേധാവികള്‍ ഉണ്ട് . ചില നേരത്ത് തൃത്താല MLA ക്ക് കാര്യ വിവര കുറവുണ്ട്. രാഷ്ട്രിയ പിന്‍ബലത്തിന്റെ ഹുങ്കില്‍ സംസാരിക്കുന്നവരോട് അര്‍ഹിക്കുന്ന മറുപടിയാണ് SIകൊടുത്ത് . സംഭാഷണം പുറത്ത് വിട്ടത്ത് കൊണ്ട് പോലിസിന്റെ കൃത്യ നിര്‍വഹണം എത്രത്തോളം രാഷ്ട്രിയക്കാര്‍ തടയുന്നു എന്ന് ജനത്തിന് മനസിലായി. പിനെ ഭരത് ചന്ദ്രന്‍മാരെ ആരാധികരുത്തെന്ന് പൊതുജനതോടുള്ള താങ്കളുടെ ഉപദേശം കൊള്ളാം ഇത് കേരളമാണ് ചിലപ്പോള്‍ ഈ നിലയില്‍ പോയാന്‍ അടുത്ത നിയമ സഭയില്‍ കാണില്ല. നിരവധി വിഷയങ്ങള്‍ കേരളത്തിലും രാജ്യത്തും നടക്കുന്നുണ്ട് താങ്കളുടെ ശ്രദ്ധ അതിലേക്ക് ക്ഷണിക്കുന്നു.
– എന്നാണ് ചിലരുടെ ബല്‍റാമിനുള്ള മറുപടി.
പക്ഷെ ഒരു സംശയം. ഈ സിപിഎം ഏരിയ സെക്രട്ടറി ജനങ്ങള്‍ തിരഞ്ഞെടുത്ത ഏതെങ്കിലും വ്യക്തിയാണോ അതോ ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ ശമ്പളക്കാരനാണോ ? അദ്ദേഹം തിരഞ്ഞെടുത്ത ജനപ്രതിനിധി ആണെങ്കില്‍ ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണ്. അല്ലെങ്കില്‍ ഒരു തെറ്റുമില്ല. ഇതനുവദിച്ചാല്‍ നാളെ മറ്റു ദേശീയ പാര്‍ട്ടികളായ ബിഎസ്പിയുടെയോ, തൃണമൂലിന്റെയോ സെക്രട്ടറിയാണെന്ന് പറഞ്ഞു വല്ലവരും പോലീസിന്റെ മെക്കിട്ട് കേറില്ലേ ?-ഒരാള്‍ ചോദിക്കുന്നു.
തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ലെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ ചൂണ്ടികാട്ടി.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കളമശേരി എസ്‌ഐയെ സക്കീര്‍ ഹുസൈന്‍ വിളിക്കുന്നത്. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം ഏരിയാ സെക്രട്ടറിക്ക് എസ്‌ഐ നല്‍കിയ ചുട്ട മറുപടി എന്ന നിലക്ക് ഈ ഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
എന്നാല്‍ ഫോണ്‍ സംഭാഷണം മനപൂര്‍വ്വം എസ്‌ഐ പുറത്തുവിട്ടതിലുള്ള അസ്വാഭാവികതയുണ്ടെന്നാണ് വി.ടി.ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ;
ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.
വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.
https://www.facebook.com/vtbalram/posts/10156897278154139
Discussion about this post