കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകനായ പുന്ന അറക്കൽ ജമാലുദ്ദീനാണ്(കാരി ഷാജി–49) പിടിയിലായത്.
എസ്.ഡി.പി.ഐ. നേതാവാണ് കാരി ഷാജി. തമിഴ്നാട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിൽ ആകെ 20 പ്രതികളാണുള്ളത്.
ഗുരുവായൂർ കോട്ടപ്പടി തോട്ടത്തിൽ (കറുപ്പംവീട്ടിൽ) ഫൈസൽ (37), എസ്ഡിപിഐ പ്രവർത്തകനായ ചാവക്കാട് നാലാംകല്ല് സ്വദേശി മുബീൻ(26), പോപ്പുലർ ഫ്രണ്ട് മന്ദലംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30), പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ(37)പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ കരിപ്പയിൽ ഫാമിസ് (43) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ.
ജൂലായ് 30-നാണ് പുന്ന സെന്ററിൽവെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ മരിക്കുകയായിരുന്നു.
Discussion about this post