ജനീവ: ജമ്മു കശ്മീർ ഇന്ത്യയുടേതാണെന്ന് ഐക്യരാഷ്ട്ര സഭയിൽ പാതി സമ്മതവുമായി പാകിസ്ഥാൻ. ജനീവയിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയെ അഭിസംബോധന ചെയ്യാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോടെ സംസാരിക്കവെയാണ് ഖുറേഷിയുടെ പ്രസ്താവന. ‘ജമ്മു കശ്മീർ എന്ന ഇന്ത്യൻ സംസ്ഥാനം’ എന്നായിരുന്നു പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞത്.
#WATCH: Pakistan Foreign Minister Shah Mehmood Qureshi mentions Kashmir as “Indian State of Jammu and Kashmir” in Geneva pic.twitter.com/kCc3VDzVuN
— ANI (@ANI) September 10, 2019
പാകിസ്ഥാനിൽ സന്ദർശനം നടത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി കശ്മീർ വിഷയത്തിൽ പാകിസ്ഥാന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചു. പാകിസ്ഥാന്റെയും ചൈനയുടെയും സംയുക്ത പ്രസ്താവനയിലെ കശ്മീർ പരാമർശത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വന്നു.
ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി അജയ് ബസാരിയയും വിജയ് താക്കൂർ സിംഗുമാണ് പങ്കെടുക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയെങ്കിലും നിരാശയായിരുന്നു പാകിസ്ഥാന് ഫലം. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നായിരുന്നു ഒട്ടു മിക്ക ലോകരാജ്യങ്ങളുടെയും നിലപാട്. ഇസ്രായേലും അമേരിക്കയും ബ്രിട്ടണും ഫ്രാൻസും യൂറോപ്യൻ യൂണിയനുമടക്കം എല്ലാവരും ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയെ പാകിസ്ഥാൻ സമീപിച്ചിരിക്കുന്നത്.
Discussion about this post