വീട്ടിൽ നിന്നുളള ഭക്ഷണം കഴിക്കാൻ ജയിലിൽ അനുവാദം നൽകണമെന്നാവശ്യപ്പെട്ട മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഹർജി തളളി ഡൽഹി ഹൈക്കോടതി. ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ചിദംബരം വീട്ടിലെ ഭക്ഷണം അനുവദിക്കണമെന്ന് അഭിഭാഷകൻ മുഖേന ആവശ്യപ്പെടുകയായിരുന്നു. ജയിലിൽ എല്ലാവർക്കും ഒരേ ഭക്ഷണമാണെന്നും ആർക്കും വിത്യാസമില്ലെന്നും കോടതി പറഞ്ഞു
വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നൽകാൻ അനുമതി വേണമെന്ന് അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ജയിലിൽ മറ്റ് തടവുകാർക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമേ ചിദംബരത്തിനും നൽകാൻ സാധിക്കുകയുളളു എന്ന് കോടതി വ്യക്തമാക്കി. ചിദംബരത്തിന് 74 വയസ്സുണ്ടെന്നും പ്രായം പരിഗണിച്ച് വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും കപിൽ സിബൽ പ്രതികരിച്ചു.
ചിദംബരം സമർപ്പിച്ച ജാമ്യപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അതേസമയം ജാമ്യം തേടിയുളള ഹർജിയിൽ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ട സ്റ്റാറ്റസ് റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കണം.
Discussion about this post