പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാണങ്ങളുടെ ലേലം തുടരുന്നു.എന്ത് വലിയ വില കൊടുത്തും മോദിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ വാങ്ങാന്‍ ആരാധകരെറെയാണ്.
ചെറുനാളികേരത്തിനുള്ളില് വെള്ളികലശം നിറച്ച പെട്ടിക്ക് കഴിഞ്ഞദിവസം വരെ 18,000 രൂപ വിലയുണ്ടായിരുന്നു.എന്നാല്‍ ഈ സമ്മാനത്തിനു രണ്ടു ദിവസത്തിനുള്ളില്‍ വില ഒരു കോടി കവിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയില്‍ നിന്ന് മോദിയ്ക്ക് ലഭിച്ച സമ്മാനമാണിത്.500 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച ഫോട്ടോ സ്റ്റാന്‍ഡിനും ലേല വില ഒരു കോടിയാണ്.മോദിയെ അമ്മ അനുഗ്രഹിക്കുന്ന ചിത്രം 1000 രൂപ അടിസ്ഥാന വിലയിട്ടു വച്ചതാണ്, ഇപ്പോള്‍ വില 10 ലക്ഷം കടന്നു.
കേരളത്തില്‍ നിന്നു മോദിക്കു ലഭിച്ച സമ്മാനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ശീമാട്ടി സില്‍ക്സിന്റെ ബീന കണ്ണന് നല്കിയ പട്ടില്‍ തീര്‍ത്ത മോദി ചിത്രത്തിനു പ്രദര്‍ശനം തുടങ്ങുമ്പോള്‍ 2.5 ലക്ഷമായിരുന്നു അടിസ്ഥാന വില. ഇന്നലെയത് 3.5 ലക്ഷം വരെയായി.
മുഖ്യമന്ത്രി പിണറായി വിജയന് മോദിക്കു സമ്മാനിച്ച നെറ്റിപ്പട്ടം കെട്ടിയ ആന പ്രതിമയ്ക്കും കിട്ടി നല്ല വില. 2500 രൂപ അടിസ്ഥാന വിലയില്‍ തുടങ്ങിയ പ്രതിമയ്ക്ക് ഇന്നലെ വൈകിട്ടു വരെ ലേലം വിളിച്ച ഉയര്‍ന്ന വില 50,100 രൂപ.4000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആറന്മുള കണ്ണാടിക്ക് 14,200 രൂപയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നു മോദിക്കു നല്കിയ ഓണ വില്ലിന് 3500 രൂപയുമാണ് ഇതുവരെ ക്വോട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന തുക.ഗംഗാശുചീകരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗ പദ്ധതിക്കു പണം സമാഹരിച്ചു നൽകാനാണ് മോദി സമ്മാനങ്ങല്‍ ലേലത്തിന് വെയ്ക്കുന്നത്
Discussion about this post