ബറേലിയിലെ മഹാത്മാ ജ്യോതിബ ഫൂലെ രോഹിൽഖണ്ഡ് സർവകാശാല” മുത്തലാഖ് “പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. നിയമ വിദ്യാർത്ഥികൾക്കായാണ് കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്.
മുത്തലാഖ് ബില്ലിനെ കുറിച്ചും വനിത ശാക്തീകരണത്തെ കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം ഏറ്റെടുക്കുകയായിരുന്നു ബറേലി സർവകലാശാല.
മുത്തലാഖ് ബിൽ 2019 സെപ്റ്റംബർ 11 മുതൽ ഉൾപ്പെടുത്തി. ഇതിനായി സിലബസ് പരിഷ്കരിച്ചതായി യൂണിവേഴ്സിറ്റി ലോ ഡിപ്പാർട്ട്മെന്റ് മേധാവി അമിത് സിംഗ് പറഞ്ഞു. ഈ നിയമം പഠിക്കുന്നത് പെൺകുട്ടികൾക്ക് ഇടയിൽ കൂടുതൽ അവബോധവും ഗുണകരമായ ഫലവും സൃഷ്ടിക്കുന്നതിന് സഹായകരമാകുമെന്ന് സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു. ഞങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാൾ ഇതിനോടകം മുത്തലാഖിൽ ഡോക്ടറേറ്റ് നേടാനായി പരിശ്രമിക്കുന്നുണ്ട്.
വിവിധ സർവകലാശാലകൾ ഇത് പിന്തുടരാൻ സാധ്യതയുണ്ട്. നിരോധനം ഉണ്ടായിട്ടും ഉത്തർ പ്രദേശിലെ പലയിടങ്ങളിലും തൽക്ഷണം മുത്തലാഖ് ലഭിക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു.
മുത്തലാഖ് കേസുകളുടെ പട്ടികയിൽ പടിഞ്ഞാറൻ യുപി ഒന്നാം സ്ഥാനത്താണ്. മീററ്റിൽ 26 ഉം , സഹാറൻപൂരിൽ 17 ഉം, ഷാംലിയിൽ 10 ഉം കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്ന് ജില്ലകളിലും മുസ്ലീം ജനസംഖ്യ കൂടുതലാണെന്ന് ബറേലി റേഞ്ച് ഡിഐജി രാജേഷ് പാണ്ഡെ പറഞ്ഞു.
Discussion about this post