ദുബായിലുളള ഭർത്താവ് വാട്സ് ആപ്പ് വഴി ഭാര്യയെ മുത്തലാഖ് ചൊല്ലി. കർണ്ണാടക ശിവമോഗയിലാണ് സംഭവം. വാട്സ്ആപ്പ് വോയിസ് റോക്കോർഡ് സന്ദേശത്തിലൂടെയാണ് മുത്തലാഖ് ചെയ്തത്. പ്രധാനമന്ത്രിയോട് യുവതി സഹായം അഭ്യർത്ഥിച്ചു.
‘വാട്ട് ആപ്പ് വോയിസ് റെക്കോർഡ് സന്ദേശത്തിലൂടെ എന്റെ ഭർ്ത്താവ് മുസ്തഫ മുത്തലാഖ് ചെയ്യുകയായിരുന്നു. എന്നാൽ ഈ വിവാഹമോചനം എനിക്ക് അംഗീകരിക്കാനാവില്ല. ഞാൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എനിക്ക് നീതി വേണം. ഭർത്താവ് ദുബായിൽ ആയതു കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്’ യുവതി പറഞ്ഞു.
പൊലീസ് സ്റ്റഷേനിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ വീട്ടുകാർ വളരെ സ്വാധീനം ഉളളവരാണ്, പോലീസ് സ്റ്റേഷന് പുറത്ത് കേസ് ഒതുക്കി തീർക്കാനാണ് ശ്രമം. ഞങ്ങൾ 21 വർഷം സന്തോഷത്തോടെ ജീവിച്ചു. കുട്ടികൾ ഇല്ലാത്തതിനാൽ അവസാനം ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു. അവൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്. പൊലീസ് ഞങ്ങളെ സഹായിക്കാൻ തയ്യാറല്ല. എനിക്ക് ഭർത്താവിനും മകൾക്കൊപ്പം ജീവിക്കണം. ഞങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും ഭർത്താവ് തയ്യാറല്ല. ഇതോടെ മകളുടെ പഠനവും വഴി മുട്ടിയിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി.
മുസ്ലീം സ്ത്രീകൾക്കായി മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ മോദി സർക്കാർ നടപടിയെ യുവതി അഭിനന്ദിച്ചു. തന്നെയും ഭർത്താവിനെയും ഒരുമിപ്പിക്കുന്നതിന് പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
Discussion about this post