ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലായിൽ ഇന്ന് ജനം വിധിയെഴുതുന്നു.ബൂത്തുകളിൽ വോട്ടെടുപ്പ്് പുരോഗമിക്കുകയാണ്. . വൈകിട്ട് ആറ് വരെയാണ് പോളിംഗ്.76 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ശക്തമായ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്.
1965 മുതൽ 13 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ എം മാണിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പൻ ഇടത് സ്ഥാനാർത്ഥിയായും ജോസ് ടോം യു ഡി എഫ് സ്ഥാനാർത്ഥിയായും, എൻ ഹരി എൻഡി എ സ്ഥാനാർത്ഥിയായും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് ഉളളത്.
തെരഞ്ഞെടുപ്പിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പാല കാർമൽ സ്കൂളിൽ നിന്നാണ് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയത്. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സുരക്ഷയ്ക്കായി 700 കേന്ദ്രസേനാംഗങ്ങളെ പാലായിൽ വിന്യസിച്ചിട്ടുണ്ട്. അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയില്‍ പകർത്തും. മണ്ഡലത്തിൽ അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.
Discussion about this post