ന്യൂ മിർപുർ: പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തിൽ 19 പേർ മരിക്കുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ അതിർത്തി മേഖകലകളിലും പരിഭ്രാന്തി സൃഷ്ടിച്ചു.
അമേരിക്കൻ ജിയോളജിക്കൽ വകുപ്പിന്റെ നിഗമനമനുസരിച്ച് പാകിസ്ഥാനിലെ ഝലം മേഖലയിൽ നിന്ന് 23 കിലോമീറ്റർ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ ഉണ്ടായി. ഝലം മേഖലക്കും മിർപുരിനും ഇടയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് ഝലം.
ഡൽഹി, ചണ്ഡിഗഡ്, കശ്മീർ, ഹിമാചലിന്റെ ചില ഭാഗങ്ങൾ, ഇസ്ലാമാബാദ്, ലാഹോർ, ഖൈബർ പഖ്തൂൺ മേഖല എന്നിവിടങ്ങളിലും പാകിസ്ഥാനിലെ മറ്റനവധി പട്ടണങ്ങളിലും ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ അനുഭവപ്പെട്ടു.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങി ഓടി.
പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post