പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.മോദിയെ ഇന്ത്യയുടെ പിതാവെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഹൂസ്റ്റണിൽ വന്നതിനും ഹൗഡി മോദിയിൽ പങ്കെടുത്തതിനും ട്രംപിനോട് മോദി നന്ദി അറിയിച്ചു.നന്ദിയുണ്ട്, ട്രംപ് എന്റെ നല്ല സുഹൃത്താണ്.എന്റെ മാത്രമല്ല ഇന്ത്യയുടെ നല്ല സുഹൃത്താണ് അദ്ദേഹമെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വളരെ നല്ല മനുഷ്യരാണ്.കശ്മീർ പ്രശ്നം പാക്കിസ്ഥാനും ഇന്ത്യയും ചർച്ച ചെയ്ത് പരിഹരിക്കുമെന്ന പ്രതീക്ഷ ട്രംപ് പങ്കുവച്ചു.
ഭീകരതയെ നേരിടാൻ ഇന്ത്യയ്ക്ക് ശക്തിയുണ്ട്. സ്വന്തം രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിൽ തന്റെ നിലപാട് ഹൂസ്റ്റണിൽ മോദി വ്യക്തമാക്കിയതാണ്. അതുമായി ബ്ന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനാവുമെന്നും ട്രംപ് കൂട്ടി ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എനിക്ക് ഇഷ്ടമാണ്. വളരെ നല്ല മനുഷ്യനും അദ്ദേഹത്തോട് ബഹുമാനവുമാണ് ഉളളത്. എനിക്കറിയാവുന്ന ഇന്ത്യയിൽ പലതരം ഭിന്നതകളും ആഭ്യന്തര പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരു പിതാവിനെ പോലെ മോദി തന്റെ രാജ്യത്തെ ഒന്നിച്ചുനിർത്തുന്നു. അദ്ദേഹത്തെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് നമുക്ക് വിളിക്കാമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.ഈ വർഷം നാലാം തവണയാണ് ട്രംപും മോദിയും കൂടിക്കാഴ്ച നടത്തിയത്.
Discussion about this post