അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ചരിത്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വെളിയിട വിസർജ്ജന മുക്ത രാജ്യമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
‘ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ‘സ്വച്ഛ ഭാരത്’ എന്ന അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്നതിൽ ഞാൻ കൃതാർത്ഥനാണ്. വെളിയിട വിസർജ്ജന മുക്തി എന്ന നേട്ടം ഇന്ത്യ കൈവരിക്കുന്ന ഈ സമയത്ത് ഇവിടെ ഈ ആശ്രമത്തിൽ ഉണ്ടാകാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്.’ സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി കുറിച്ചു.
ഇന്ത്യ വെളിയിട വിസർജ്ജന വിമുക്ത രാജ്യമാകുന്ന ഈ വേള ചരിത്രപരമാണെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗും വ്യക്തമാക്കി. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യ വെളിയിട വിസർജ്ജന വിമുക്തമാകുമെന്ന് ആരും കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അസാദ്ധ്യമായത് സാദ്ധ്യമായിരിക്കുകയാണെന്നും മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ഇത് സാദ്ധ്യമാകുന്നത് ബൃഹത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post