പൂഞ്ച് ജില്ലയിലെ ഇന്തോ-പാക്ക് അതിർത്തിയിൽ പാക്കിസ്ഥാൻ ഇന്ന് കനത്ത ഷെല്ലാക്രമണവും വെടിവയ്പും നടത്തി. ദിവസങ്ങളായി പാക്കിസ്ഥാൻ ഷെല്ലാക്രമണം തുടരുകയാണ്. പാക്കിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുകായാണെന്ന് റിപ്പോർട്ട്.
ജമ്മു കശ്മീരിലെ രാജൗരി, പൂഞ്ച്,കതുവ ജില്ലകളിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലേക്ക് വ്യാഴാഴ്ച പാക്കിസ്ഥാൻ വെടിവയ്പ് നടത്തിയിരുന്നു.അതിർത്തിക്കപ്പുറത്ത് നിന്ന് ഷെല്ലാ ക്രമണവും വെടിവയ്പും രൂക്ഷമായിരുന്നു. പ്രശസ്ത സൂഫി സന്യാസി സെയ്ൻ ബാബ മിറാൻ ബകാഷിന്റെ ആരാധാനാലയത്തിന് സമീപത്തായി നിരവധി ഷെല്ലുകൾ വീണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാഴാഴ്ച ഒൻപത് മണിക്കൂർ തുടർച്ചയായി വെടിവയ്പും ഷെല്ലാക്രമണവും തുടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പൂഞ്ച് ടൗണിൽ സ്ഫോടനങ്ങളുടെ ശബ്ദവും, ഷെല്ലാക്രമണവും പരിസരവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
Discussion about this post