ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) ക്യാമ്പസിൽ കരസേനയിലെ മുൻ സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. 270 ഓളം സൈനികരെ കാമ്പസിൽ കാവൽ ഏർപ്പെടുത്തിയിതിൽ ആശങ്കപ്പെടാനില്ലെന്ന് സർവകലാശാല വ്യക്തമാക്കി.സ്വകാര്യ സുരക്ഷ ജീവനക്കാരെ മാറ്റി മുൻ കരസേന ഉദ്യോഗസ്ഥരെ നിയോഗിച്ചത് പതിവ് മാറ്റം മാത്രമാണെന്ന് ജെഎൻയു രജിസ്ട്രാർ പ്രമോദ് പറഞ്ഞു. നേരത്തെ 500 സ്വകാര്യ സുരക്ഷ ഗാർഡുകളാണ് ഉണ്ടായിരുന്നത്. മുൻപത്തെ സ്വകാര്യ കമ്പനിയുമായുളള കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് പുതിയ ആളുകളെ നിയമിച്ചത്.
1999 ൽ സ്ഥാപിതമായ ആർമി വെൽഫെയർ പ്ലേസ്മെന്റ് ഓർഗനൈസേഷനുമായി(എ ഡബ്ല്യു പിഒ)യുമായി ജെഎൻയു കരാറിലെത്തിയിട്ടുണ്ട്. ഈ സ്വകാര്യ സ്ഥാപനമാണ് വിരമിച്ച മുൻ സൈനികരെ കാമ്പസിനായി നൽകിയത്. ഇവർ ജനകൂട്ടത്തെ നിയന്ത്രിക്കുന്നതിലും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം മുതൽ സൈനികർ ജെഎൻയുവിലെ സുരക്ഷചുമതല ഏറ്റെടുത്തു. ക്യാമ്പസിലെ സംഘടന തലത്തിലുളള വിജോയിപ്പുകളും പ്രകടനങ്ങളും തടയാനുളള ശ്രമമായിരിക്കും ഇതെനന്് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജെഎൻയു അധികൃതർ പറഞ്ഞു.വളരെ രഹസ്യമായ രീതിയിലാണ് നിയമനം നടന്നത്. തൊഴിലാളികളും കാവൽക്കാർക്കും വിദ്യാർത്ഥികൾക്കും ഇടയിലുളള ഐക്യം ഭരണകൂടത്തിന് ഇഷടപ്പെടാത്തതും ആണ് പുതിയ നിയമനത്തിന് കാരണമെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
Discussion about this post