ഹരിയാന മേവാട്ട് മേഖലയിലെ മുസ്ലീം ആധിപത്യമുളള പുൽഹാന നിയമസഭ മണ്ഡല തെരഞ്ഞെടുപ്പിൽ കടുത്ത പേരാട്ടമാണ് നടക്കുന്നത്. ഹിന്ദു പട്ടികജാതി വനിതയും, നാല് മുസ്ലീം സ്ഥാനാർത്ഥികളും തമ്മിലുളള പോരാട്ടത്തിന് ആണ് പുൽഹാന സാക്ഷ്യം വഹിക്കുന്നത്. ആദ്യമായാണ് ഹിന്ദു പട്ടിക ജാതി വനിത ഇവിടെ മത്സരത്തിനെത്തുന്നത്
ബിജെപിയ്ക്ക് ജയത്തിൽ കുറഞ്ഞ് മറ്റൊന്നുമില്ല. ഹിന്ദു പട്ടകജാതി വനിത സ്ഥാനാർത്ഥി നൗഷാം ചൗധരിയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മൂന്ന് തവണ എംഎൽഎ ആയ മുഹമ്മദ് ഇല്യാസിനെയാണ് കോൺഗ്രസ് മത്സരത്തിനിറക്കിയിരിക്കുന്നത്. സ്വതന്ത്രനായ സിറ്റിംഗ് എംഎൽഎ റാഷിഖ് ഖാൻ സ്വതന്ത്രനായി മത്സരിക്കുന്നു. ഐഎൻഎൽഡി സുഭാൻ ഖാനെയും, ജെജെപി ഇഖ്ബാലിനെയും കളത്തിലിറക്കിയിട്ടുണ്ട്.
നൗക്ഷാമിനെ രംഗത്തിറക്കാനുളള ബിജെപിയുടെ നീക്കം പലരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ഹരിയാന ജുഡിഷ്യൽ ഓഫീസർ രാം സിംഗ് ചൗധരിയുടെയും ഹരിയാന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ രജ്ഞിത്ത് കൗറിന്റെയും മകളാണ് നൗക്ഷാം. വിദേശത്താണ് പഠിച്ചത്. പുൻഹായിലെ പൈമ ഖേര ഗ്രാമത്തിൽ നിന്നുമാണ് ഇവർ മത്സര രംഗത്ത് എത്തുന്നത്.
രാഷ്ട്രീയത്തിൽ ചേരാനുളള ആഗ്രഹം അവർ പ്രകടിപ്പിച്ചു വെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ജൻ ആശിർവാദ് യാത്രയിലാണ് പരിചയപ്പെടുന്നത്. പുൻഹാനയിലെ ജനങ്ങളെ സേവിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് നൗക്ഷാം തന്നോട് പറഞ്ഞതായി ഖട്ടർ വ്യക്തമാക്കി. വിജയ സാധ്യത മുന്നിൽ കണ്ടാണ് നൗക്ഷാമിനെ മത്സരിപ്പിക്കാൻ ഇറക്കിയതെന്ന് ഖട്ടർ പറഞ്ഞു.
സൽവാർ കമ്മീസ് ധരിച്ച് തലയിൽ തുണിയിട്ട് ഒരു ദുപ്പട്ടയും അണിഞ്ഞാണ്് നൗക്ഷാം പ്രചരണത്തിന് എത്തുന്നത്. മേഖലയിൽ വികസനം കൊണ്ടുവരുമെന്നും, കൂടുതൽ ആളുകൾക്ക് ജോലി ലഭ്യമാക്കുമെന്നും നൗക്ഷാം ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.
Discussion about this post