ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ എല്ലാ സർക്കാർ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒക്ടോബർ 31 മുതൽ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സർക്കാരിന് ഏകദേശം 4800 കേടി ചിലവ് വരുമെന്ന് പ്രതീക്ഷിക്കും. ഈ നീക്കത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അംഗീകാരം നൽകിയിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, ട്രാൻസ്പോർട്ട് അലവൻസ്, എൽടിസി,മെഡിക്കൽ അലവൻസ് എന്നിവയുൾപ്പടെ എല്ലാ ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകാനുളള നിർദ്ദേശത്തിന് ആഭ്യന്തരമന്ത്രാലയം അംഗീകാരം നൽകിയതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
അനുച്ഛേദം 370 റദ്ദാക്കുകയും , രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുമെന്നും കേന്ദ്ര സർക്കാർ ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഓഗ്സ്റ്റ് എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ കേന്ദ്രഭരണപ്രദേശങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
Discussion about this post