നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കോന്നിയിലേറ്റ പരാജയത്തിന് ഡി.സി.സിയെ പഴിച്ച് കോൺഗ്രസ് എം.പി അടൂർ പ്രകാശ്. തന്നോട് ചോദിച്ചപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി റോബിൻ പീറ്ററുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ പാർട്ടി തീരുമാനത്തോട് താൻ യോജിച്ചുവെന്നും പി. മോഹൻരാജ് പരാജയപ്പെട്ടതിൽ തനിക്ക് ഖേദമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
പാർട്ടി തീരുമാനത്തിന് ഒപ്പമായിരുന്നു താനെന്നും മത്സരിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയാരെന്ന് ചോദ്യം വന്നപ്പോൾ അത് നിർദ്ദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തോല്‍വി സംബന്ധിച്ച് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും. പാര്‍ട്ടി ഫോറത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പറയൂവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.കോന്നിയിലെ തോല്‍വി സംബന്ധിച്ച് കെപിസിസി ഗൗരവമായി പഠിക്കുകയും നടപടിയെടുക്കുകയും വേണം. ഇല്ലെങ്കില്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ആവര്‍ത്തിക്കും. താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം തെറ്റാണന്നും അടൂർ പ്രകാശ് പറഞ്ഞു.
Discussion about this post