യുഡിഎഫിൽ ശുദ്ധികലശം വൈകരുതെന്ന് മുസ്ലീം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊളളണമെന്നും പാര്‍ട്ടിയേക്കാള്‍, ജനത്തേക്കാള്‍ വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാവുകയാണെന്നും മഞ്ഞളാംകുഴി അലി ഫേസ്ബുക്കില്‍ രൂക്ഷമായി വിമർശിച്ചു .
യുഡിഎഫിലെ അനൈക്യം സംസ്ഥാന സർക്കാരിന് അനുകൂലമാകുന്ന സ്ഥിതി ഉണ്ടാക്കി. കഴിഞ്ഞതവണ ഭരണത്തുടര്‍ച്ചയ്ക്ക് വിലങ്ങായവര്‍ക്ക് വിലങ്ങിടാത്തതാണ് ഇത്തവണയും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. കണ്ണടച്ചു തുറക്കുമ്പോഴേക്കും തിരിച്ചുപിടിക്കാനാവാത്ത വിധം മണ്ഡലം കൈവിട്ടുപോയിരിക്കും. വാരാന്‍ വല വിരിക്കുംമുമ്പ് കുളത്തില്‍ മീനുണ്ടോയെന്നുകൂടി നോക്കുന്നതാണ് പൊതുവെ നല്ലതെന്നും മഞ്ഞളാംകുഴി അലി ഫേസ്ബുക്കില്‍ കുറിച്ചു.
മല്‍സരങ്ങള്‍ ഒരിക്കലും വ്യക്തിഗതമല്ലല്ലോ. രാഷ്ട്രീയമാണ്. ആശയപരവുമാണ്. അവിടെ കാലുവാരിയാല്‍ കോലംകെട്ടുപോവും. പൊളിഞ്ഞുപാളീസായ ഒരു സര്‍ക്കാരിന് ഒരിക്കലും കിട്ടാത്ത ‘പിന്തുണ’ ഉണ്ടാക്കിക്കൊടുക്കാന്‍, ഒറ്റപ്പെട്ടതാണെങ്കിലും ഇപ്പോഴത്തെ അനൈക്യത്തിന് കഴിഞ്ഞു. പാഠങ്ങള്‍ പറഞ്ഞുപോവാനുള്ളതല്ല. പഠിച്ചുപോവാനുള്ളതുതന്നെയാണ്. ചില നഷ്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്തതാവും എന്നും അദ്ദഹം പറയുന്നു.
Discussion about this post