വാളയാറിൽ സഹോദരിമാരായ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ വെറുടെ വിട്ട വിധിയിൽ വിവാദം കൊഴുക്കവേ, പ്രതികൾക്കായി വാദിച്ച വക്കീലിന്റെ തസ്തികയുടെ പേരിലും വിവാദം മുറുകുന്നു.
പ്രതികൾക്കായി ഹാജരായ പ്രദീപ്കുമാർ ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ ആണ്. വിചാരണ ഘട്ടത്തിലും ഒത്തുകളി നടന്നിട്ടുണ്ടെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറുകയാണ്.
വിധിയിൽ ദുരൂഹത ഏറിയതോടെ പോലീസ് അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടം വാദിച്ച അഭിഭാഷകന് സർക്കാർ പദവിയുണ്ടെന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതും തിരിച്ചടിയായി. പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
Discussion about this post