തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താല്‍ക്കാലികമായി നിര്‍ത്തി. സമാന്തര കിണര്‍ കുഴിക്കാനുള്ള നീക്കത്തിന് കാഠിന്യമേറിയ പാറ തടസമാകുന്നതാണ് കാരണം. 42 അടി മാത്രമാണ് തുരങ്കമുണ്ടാക്കാനായത്. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാനും ആലോചന നടക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 5.40നാണു മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീണു. കുഴൽ കിണറിന്റെ ആഴം 600 അടിയാണ്.45 അടി കഴിഞ്ഞാല്‍ മണ്ണ് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയും രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നവര്‍ പങ്കുവെക്കുന്നുണ്ട്.
ഇന്നലെ കുട്ടിയുടെ കൈകള്‍ ഇളകുന്നത് കണ്ടെങ്കിലും പ്രതീക്ഷാ നിര്‍ഭരമല്ല കാര്യങ്ങള്‍. കുഞ്ഞിന്റെ ശരീരത്തിന്റെ താപനില സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളും പ്രതീക്ഷ നല്‍കുന്നില്ല. കുഞ്ഞ് കുഴല്‍ കിണറില്‍ വീണിട്ട് 65 മണിക്കൂര്‍ കഴിഞ്ഞു. 75 മണിക്കൂര്‍ വരെ കുഞ്ഞിന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ ആരോഗ്യനില വഷളാകില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വരുന്ന പത്ത് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പുറത്തെടുക്കാനുള്ള സാധ്യത തുലോം കുറവായതിനാല്‍ ആശങ്കയിലാണ് എല്ലാവരും.
Discussion about this post