പാലക്കാട് മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് ഉത്തരവ്. പാലക്കാട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദേശം. മണിവാസവത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് വിധി. അതേസമയം മണിവാസകത്തിന്റെ മൃതദേഹം കാണാൻ മദ്രാസ് ഹൈക്കോടതി ബന്ധുക്കൾക്ക് അനുമതി നൽകി.
റീപോസ്റ്റുമോർട്ടം വേണമെന്നാവശ്യപ്പെട്ട് മണിവാസവത്തിന്റെയും കാർത്തിക്കിന്റെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി വിധി. കേസ് നവംബർ രണ്ടാം തിയതി പരിഗണിക്കും. ഇതിനിടെ മണിവാസകത്തിന്റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി ലഭിച്ചു. ബന്ധു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് ഉത്തരവ്. ട്രിച്ചി ജയിലിലുള്ള ഭാര്യയ്ക്കും മകൾക്കും തൃശൂരിൽ എത്തി കാണുന്നതിനാണ് അനുവാദം നൽകിയത്.
Discussion about this post