വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ സഹോദരനെ അപായപെടുത്താന്‍ നീക്കം. സഹോദരന് താമസിച്ച സ്ഥാപനത്തിന്റെ മതില് ചാടികടക്കാന്‍ രണ്ട് തവണ അജ്ഞാതരുടെ ശ്രമം ഉണ്ടായി..പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് മതില് ചാടികടക്കാന്‍ ശ്രമം നടന്നതെന്നും സ്ഥാപന മേധാവിയുടെ വെളിപ്പെടുത്തൽ.
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടിയെ സ്ഥാപനത്തിലെത്തിച്ചത്. പെൺകുട്ടികളുടെ മരണശേഷം രക്ഷിതാക്കളും ഇളയകുട്ടിയും പ്രതികളിലൊരാളിെൻറ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സഹോദരിമാരുടെ പീഡനം സംബന്ധിച്ച് അറിവുള്ളതിനാല്‍ സഹോദരനും ഭീഷണി ഉണ്ടായിരുന്നു.
പ്രതികളിൽ ചിലർ വീട്ടിൽ വരുന്നതിനെ കുറിച്ചും സഹോദരിമാരോട് ഇടപഴകുന്നതിനെ കുറിച്ചും കുട്ടി പറഞ്ഞിരുന്നു. കുട്ടിക്ക് അവരെ തിരിച്ചറിയാൻ കഴിയുമെന്ന തോന്നലാകാം അപായശ്രമത്തിന് പിന്നിലെന്നും സംഭവം സ്ഥാപന മേധാവി വെളിപെടുത്തി.
Discussion about this post