മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്.’നിരോധിത സിപിഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവർ. ഇവര്‍ക്ക് മറ്റ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എഫ്ഐആറില്‍ ഉണ്ട്. സിപിഎം ഭരിക്കുന്ന കേരളത്തിലെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്’.
യു.എ.പി.എ കേസുകളില്‍ നിരപരാധിത്വം പ്രഖ്യാപിക്കാന്‍ മന്ത്രിമാര്‍ക്ക് ആരാണ് അവകാശം നല്‍കിയത്. നാളെ ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ എന്ത് മറുപടി പറയും. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളുണ്ട്. അതിനാലാണ് പാര്‍ട്ടി ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്.
കേരള പോലീസ് എങ്ങനെ ഇടപെടുന്ന എന്ന കാര്യം നോക്കിയ ശേഷം എന്‍.ഐ.എ ഇടപെടണോ എന്ന കാര്യം പരിശോധിക്കണം. മൂന്ന് രാജ്യദ്രോഹ കേസുകളിലെ പ്രതികളെ കേരള പോലീസ് വെറുതെ വിട്ടിട്ടുണ്ട്. യു.എ.പി.എ പിന്‍വലിക്കാനാണ് തീരുമാനമെങ്കില്‍ എന്‍.ഐ.എ ഇവിടെ വെറുതെ ഇരിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
Discussion about this post